ശബരിമല വിഷയത്തിൽ മുതലെടുപ്പ് നടത്തുന്നവരെ തിരിച്ചറിയണം: മന്ത്രി ചന്ദ്രശേഖരൻ

01:31 AM Nov 03, 2018 | Deepika.com
കാസർഗോഡ്: യുവതികൾക്കും ശബരിമലയിൽ പ്രവേശനം നൽകണം എന്ന സുപ്രീം കോടതി വിധിക്കുശേഷം കേരളത്തിൽ കലാപമുണ്ടാക്കി മുതലെടുപ്പ് നടത്തുന്ന ശക്തികളെ മതേതര കേരളം തിരിച്ചറിയണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ.

എഐവൈഎഫ് ജില്ലാകമ്മിറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച നവോത്ഥാന സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നോട്ടു നടക്കുന്ന കേരളത്തെ പിന്നോട്ടു നടത്താൻ സംഘപരിവാർ നടത്തിയ ഗൂഢാലോചനകളുടെ ഫലമായാണ് ഇന്നു കാണുന്ന സമരങ്ങൾ. ഇവർ മതനിരപേക്ഷ കേരളത്തെ കലാപഭൂമിയാക്കുവാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജു ഉണ്ണിത്താൻ അധ്യക്ഷതവഹിച്ചു.
ഗോവിന്ദൻ പള്ളിക്കാപ്പിൽ, മുകേഷ് ബാലകൃഷ്ണൻ, അനിത രാജ്, ടി.കൃഷ്ണൻ, സുരേഷ്ബാബു, എം.ശ്രീജിത്ത്, എം.സി.അജിത്ത്, രാകേഷ് രാവണീശ്വരം എന്നിവർ സംസാരിച്ചു.