+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉദ്ഘാടനം നടത്തി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിക്കാതെ ജില്ലാ പഞ്ചായത്തിന്‍റെ ഓക്‌സിജന്‍ പ്ലാന്‍റ്

കാസര്‍ഗോഡ്: ഒരു ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ഓക്‌സിജന്‍ പ്ലാന്‍റ് എന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ട് ഒന്നരവര്‍ഷം പിന്നിട്ടിട്ടും ഉ
ഉദ്ഘാടനം നടത്തി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിക്കാതെ ജില്ലാ പഞ്ചായത്തിന്‍റെ ഓക്‌സിജന്‍ പ്ലാന്‍റ്
കാസര്‍ഗോഡ്: ഒരു ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ഓക്‌സിജന്‍ പ്ലാന്‍റ് എന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ട് ഒന്നരവര്‍ഷം പിന്നിട്ടിട്ടും ഉത്പാദനം ആരംഭിക്കാന്‍ സാധിച്ചില്ല.

നീരാവിയില്‍ നിന്നു ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ നിര്‍മിച്ച പ്ലാന്‍റിനായി ചെലവിട്ട കോടികള്‍ ഒടുവില്‍ നീരാവിയാകുമോ എന്ന ആശങ്കയിലാണ് ജനം. ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ ചട്ടഞ്ചാല്‍ കുന്നാറയിലെ വ്യവസായ പാര്‍ക്കില്‍ ഒരുക്കിയ ഓക്‌സിജന്‍ പ്ലാന്‍റാണ് പൂട്ടിക്കിടക്കുന്നത്.

ദിവസവും 200 സിലിന്‍ഡര്‍ നിറയ്ക്കാന്‍ ശേഷിയുള്ള പ്ലാന്‍റ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാണെങ്കിലും നടത്തിപ്പുചുമതല ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് കാരണം.

2022 ഏപ്രില്‍ ഒന്നിന് വ്യവസായമന്ത്രി പി. രാജീവാണ് പ്ലാന്‍റ് നാടിന് സമര്‍പ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഒന്‍പതുമാസം പ്ലാന്‍റ് അനക്കമില്ലാതെ കിടന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന് ഭാഗികമായി പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ജില്ലയിലെ വ്യവസായസ്ഥാപനങ്ങളുമായും സ്വകാര്യ ആശുപത്രികളുമായും ജില്ലാ പഞ്ചായത്ത് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കരാര്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയായിരുന്നു അത്.

ആവശ്യക്കാര്‍ സ്വന്തം സിലിണ്ടറുമായി പ്ലാന്‍റില്‍ എത്തിയാല്‍ നിറച്ചുനല്‍കുക മാത്രമായിരുന്നു ചെയ്തിരുന്നത്. സിലിണ്ടറുകളില്‍ ഓക്‌സിജന്‍ നിറച്ച് സ്ഥാപനങ്ങളുടെ പടിക്കല്‍ എത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ പിടിമുറുക്കിയതോടെആവശ്യക്കാര്‍ ഇവിടെ വരാതായി.

ഉത്പാദനച്ചെലവും വരുമാനവും തമ്മില്‍ പൊരുത്തപ്പെടാത്തത് ബന്ധപ്പെട്ടവര്‍ വഴിയേ തിരിച്ചറിഞ്ഞു. പ്ലാന്‍റിലെ ഉപകരണങ്ങള്‍ക്ക് പ്രതീക്ഷിച്ച ഉത്പാദനശേഷിയില്ലെന്നും പിന്നീടാണ് മനസിലായത്.

പ്ലാന്‍റിന്‍റെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പിക്കാനായി ശ്രമം നടന്നു. ജില്ലാ കുടുംബശ്രീ മിഷനുമായി ജില്ലാപഞ്ചായത്ത് ചര്‍ച്ച നടത്തിയെങ്കിലും ഫലം കാണാതായതോടെ പ്ലാന്‍റ് നടത്തിക്കാന്‍ ടെന്‍ഡര്‍ വിളിച്ച് ആളെ കണ്ടെത്താനായി ശ്രമം.

വ്യവസ്ഥകള്‍ തയാറാക്കി രണ്ടുതവണ ജില്ലാപഞ്ചായത്ത് ടെന്‍ഡര്‍ ക്ഷണിച്ചു. ആരും അപേക്ഷ നല്‍കിയില്ല. ആദ്യത്തെ നിരക്ക് കൂടിപോയെന്നു കരുതി പുതുക്കിയ കുറഞ്ഞ നിരക്കിലായിരുന്നു രണ്ടാമത്തെ ടെന്‍ഡര്‍ ക്ഷണിച്ചത്. എന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. പ്ലാന്‍റിന്‍റെ നടത്തിപ്പ് ഇനി ആരുടെ കൈകളില്‍ വിശ്വസിച്ച് ഏല്‍പിക്കും എന്നതാണ് ഇപ്പോഴത്തെ ആലോചന.
കോടികള്‍ മുടക്കിയ സംരഭം അങ്ങനെ വെറുതെ കയ്യൊഴിയാനാവില്ല. പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വൈദ്യുതി ബില്ലായി നിശ്ചിത തുക പ്രതിമാസം അടക്കേണ്ട ബാധ്യതയുമുണ്ട്. പൊതുമേഖലാസ്ഥാപനമായ ഭെല്‍-കെല്‍ യൂണിറ്റിനോട് പ്ലാന്‍റ് ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് ഒടുവില്‍ ചോദിച്ചിരിക്കുകയാണ് അധികൃതര്‍.

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ ജില്ലാഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ തീരുമാനിച്ച് നടപ്പാക്കിയതാണ് ഓക്‌സിജന്‍ പ്ലാന്‍റ്.
3.39 കോടി രൂപയാണ് പദ്ധതിക്ക് മൊത്തം ചെലവഴിച്ചത്. ഇതില്‍ 1.42 കോടി ജില്ലാപഞ്ചായത്തിന്‍റേതാണ്. ബാക്കി തുക ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വിഹിതവും.