+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാലചന്ദ്രന്‍ അടുക്കത്തിന് നാടിന്‍റെ അന്ത്യാഞ്ജലി

കാലിച്ചാനടുക്കം: അകാലത്തില്‍ വിടവാങ്ങിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ നായര്‍ അടുക്കത്തിന് നാടിന്‍റെ അന്ത്യാഞ്ജലി. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയ
ബാലചന്ദ്രന്‍ അടുക്കത്തിന് നാടിന്‍റെ അന്ത്യാഞ്ജലി
കാലിച്ചാനടുക്കം: അകാലത്തില്‍ വിടവാങ്ങിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ നായര്‍ അടുക്കത്തിന് നാടിന്‍റെ അന്ത്യാഞ്ജലി. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ നീലേശ്വരത്തുനിന്ന് വിലാപയാത്രയായി കാലിച്ചാനടുക്കത്ത് എത്തിച്ച മൃതദേഹം മണ്ഡലം കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ പൊതുദര്‍ശനത്തിനുവെച്ചു.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ഫാ.വിപിന്‍ വെമ്മേനിക്കട്ടയില്‍, ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ബി.പി. പ്രദീപ് കുമാര്‍ എന്നിവരുള്‍പ്പെടെ ജീവിതത്തിന്‍റെ നാനാതുറകളിലും പെട്ട നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.

സംസ്‌കാരച്ചടങ്ങുകള്‍ ഇന്നലെ രാവിലെ 10 മണിയോടെ ആനപ്പെട്ടി പുഷ്പഗിരിയിലെ വീട്ടുവളപ്പില്‍ നടന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിനൊപ്പം സാമൂഹ്യ, സാംസ്‌കാരികരംഗങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ബാലചന്ദ്രന്‍റേത്. മലയോരമേഖലയിലെ ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. കാലിച്ചാനടുക്കം ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ രൂപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു. നാടകപ്രവര്‍ത്തകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. സുരാസുവിന്‍റെ വിശ്വരൂപം ഉള്‍പ്പെടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കേരളോത്സവ വേദികളിലും സജീവമായിരുന്നു. കാലിച്ചാനടുക്കം യംഗ് മെന്‍സ് ക്ലബിന്‍റെയും പൗരസമിതിയുടെയും ഭാരവാഹിയായിരുന്നു.

ജില്ലാ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലെ ജീവനക്കാരനായി വിരമിച്ചതിനു ശേഷമാണ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച കര്‍ഷകനുമായിരുന്നു. ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുതിലൈനുമായി ബന്ധപ്പെട്ട കര്‍ഷകരക്ഷാസമിതിയുടെ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു.