ആറ്റിങ്ങൽ: ദേശീയപാത വികസനത്തിനു സ്ഥലമേറ്റെടുക്കുന്നതിനെ ചൊല്ലി വ്യാപാരികളും ദേശീയ പാതാ അധികൃതരും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയും. സ്ഥലം ഏറ്റെടുക്കലിന്റെ കല്ലിടൽ കല്ലമ്പലം ജംഗ്ഷനു സമീപമെത്തിയപ്പോഴാണ് വ്യപാരികൾ ഇടപെട്ടത്.
കല്ലമ്പലത്തെ ബാർ മുതൽ ജെ ജെ ഓഡിറ്റോറിയം വരെ നിലവിലെ റോഡിന്റെ ഒരു വശത്ത് മാത്രം 19.5 മീറ്റർ സ്ഥലം ഏറ്റെടുക്കുന്ന തരത്തിലാണ് അലെയ്ൻ മെന്റ് പുതുക്കി തയാറാക്കിരിക്കുന്നത്. ഇത് നിലവിലെ ജംഗ്ഷനിലെ കടകമ്പോളങ്ങൾ ഇല്ലാതാക്കുമെന്നാണ് വ്യപാരികളുടെ വിലയിരുത്തൽ.
ഇന്നലെ രാവിലെ 11.30 ഓടെ ദേശീയ പാതയുടെ സ്ഥലം ഏറ്റെടുക്കൽ വിഭാഗം റോഡ് മാർക്ക് ചെയ്ത് സ്ഥലം ഏറ്റെടുക്കാനുള്ള കല്ല് സ്ഥാപിക്കാനൊരുങ്ങുമ്പോൾ വ്യപാരികൾ തടസവുമായി രംഗത്ത് എത്തുകയായിക്കുന്നു. പാരിപ്പള്ളി ഭാഗത്ത് നിന്നും കല്ലമ്പലം ജംഗ്ഷൻ തുടങ്ങുന്ന ഡിവൈഡറിന്റെ വലത് ഭാഗത്തെ ടെക്സ്റ്റയിലിനുള്ളിലേയ്ക്ക് അധികൃതർ അളക്കാനെത്തിയത് വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായി. സംഭവം അറിഞ്ഞു കല്ലമ്പലത്ത് നിന്നും പോലീസ് എത്തിയെങ്കിലും സംഘർഷം നിയന്ത്രിക്കാനായില്ല. വ്യാപാരികളും ജീവനക്കാക്കും ഒത്തു ചേർന്നതോടെ വലിയ കൂട്ടമായി മാറിക്കഴിഞ്ഞു.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം പിന്നീട് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ഉച്ചകഴിഞ്ഞ് വി. ജോയി എംഎൽഎ സ്ഥലത്തെത്തി ദേശീയപാതാ അധികൃതരും വ്യാപാരി വ്യവസായി ഭാരവാഹികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സ്ഥലമെടുപ്പ് ചൊവ്വാഴ്ച്ച വരെ നിർത്തിവയ്ക്കാൻ ധാരണയായി.
പുതുക്കിയ അലെയ്മെന്റിലെ അപാകതകളെക്കുറിച്ച് ബസപ്പെട്ടവരുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്ന് വി. ജോയി എംഎൽഎ അറിയിച്ചു. എന്നാൽ നിലവിലെ ദേശീയ പാതയുടെ ഇരുവശത്ത് നിന്നും തുല്യമായി സ്ഥലം ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കണമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
ദേശീയപാതാ വികസനം: വ്യാപാരികളും ദേശീയപാതാ അധികൃതരും തമ്മിൽ വാക്കേറ്റവും സംഘർഷവും
12:17 AM Nov 03, 2018 | Deepika.com