ദേശീയപാതയിലെ അപകടമൊഴിവാക്കാന്‍ ബ്ലാക് സ്പോട്ടുകളില്‍ വികസന പദ്ധതി

12:17 AM Nov 03, 2018 | Deepika.com
ആറ്റിങ്ങല്‍: ദേശീയപാതയിലെ അപകടങ്ങളൊഴിവാക്കാന്‍ ബ്ലാക്സ്പോട്ടുകളുടെ വശങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിക്ക് നടപടികള്‍ തുടങ്ങി. റോഡിലെ കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍ നീക്കം ചെയ്തും റോഡ് പുറമ്പോക്ക് പൂര്‍ണമായി ഏറ്റെടുത്തും നടത്തുന്ന വികസനം അപകടങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം റോഡ് കൈയേറ്റത്തിന്‍റെ സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യും.ദേശീയപാതാവിഭാഗം കണ്ടെത്തിയ അപകടസാധ്യതകൂടിയ മേഖലകളെയാണ് ബ്ലാക്സ്പോട്ടുകളായി നിര്‍ദേശിച്ചിട്ടുളളത്.

ഇവിടങ്ങളില്‍ വികസനപദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് നിരത്ത് ചോരക്കളമാകാതിരിക്കാനുളള നടപടികള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുള്ളത്. ആറ്റിങ്ങലില്‍ പൂവമ്പാറ, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം, മാമം, കോരാണി എന്നീ നാലിടങ്ങളാണ് ബ്ലോക്സ്പോട്ടുകള്‍.

പൂവമ്പാറയിലെ ആയിരം മീറ്റര്‍ ഭാഗമാണ് ഇപ്പോള്‍ വികസിപ്പിക്കുന്നത്. മാടന്‍നടയ്ക്ക് സമീപത്തെ വളവിന്‍റെ ഭാഗമാണ് പുറമ്പോക്ക് പൂര്‍ണമായി ഏറ്റെടുത്ത് മരങ്ങളും കാടുമെല്ലാം വെട്ടിത്തെളിച്ച് വികസിപ്പിക്കുന്നത്.ഇതിന്‍റെ നടപടികള്‍ കഴിഞ്ഞ ദിവസം തുടങ്ങി. ഒരു കോടി പതിനാറ് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ആധുനികരീതിയിലുള്ള സൗകര്യങ്ങളോടെ റോഡ് വികസിപ്പിക്കുന്നത്.

സിഗ്നല്‍ ലൈറ്റ്, സിഗ്നല്‍ ബോര്‍ഡുകള്‍, ബ്ലിങ്കേഴ്സ്, ഡീലിനേറ്റര്‍പോസ്റ്റുകള്‍ ഉള്‍പ്പെടെയുളള അത്യാധുനിക സംവിധാനങ്ങളോടെയുള്ള റോഡാണ് പൂവമ്പാറയിലൊരുക്കുന്നതെന്ന് ബി.സത്യന്‍ എംഎല്‍എ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്തെ മുഴുവന്‍ കൈയേറ്റവും ഒഴിപ്പിക്കും. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത തടയുന്നതിനും നടപടികളുണ്ടാകും. റോഡ് വികസിപ്പിക്കുന്നതോടൊപ്പം ഇവിടെ പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതിനുള്ള വികസനപ്രവര്‍ത്തനങ്ങളും നടപ്പാക്കുമെന്ന് എംഎല്‍എ പറഞ്ഞു.