മതമൈത്രിക്ക് മാറ്റുകൂട്ടി ചങ്ങനാശേരിയിൽ അഞ്ചപ്പം ഭക്ഷണശാലക്ക് തുടക്കമായി

11:19 PM Nov 02, 2018 | Deepika.com
ചങ്ങനാശേരി: മതമൈത്രിയുടെ സംഗമകേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന ചങ്ങനാശേരിയിൽ വിശക്കുന്നവന് ആദരവോടെ ഭക്ഷണം വിളന്പുന്ന അഞ്ചപ്പം ഭക്ഷണശാലയ്ക്ക് തുടക്കമായി. അഞ്ചപ്പം ആശയത്തിന്‍റെ ഉപജ്ഞാതാവും പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ഫാ.ബോബി ജോസ് കട്ടികാട് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകുന്പോഴും അവന്‍റെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്പോഴുമാണ് ജീവിതം അർഥപൂർണമാകുന്നതെന്ന് ഫാ.ബോബി പറഞ്ഞു.

ദരിദ്രന്‍റെ കഠിനമായ ജീവിതാവസ്ഥകൾ കാണാതെ മതവും രാഷ്‌ട്രവും സർക്കാരുകളും എവിടേക്കാണ് നീങ്ങുന്നത്. വികസനം കൊണ്ട് ദരിദ്രന് ഒരുനേരത്തെ ഭക്ഷണം നൽകാനാവുമോ എന്ന ചിന്തയാണ് ഭരണാധികാരികളിലുണ്ടാകേണ്ടത്. കുറച്ചുകൂടി ദരിദ്രരോട് അടുത്താൽ നമുക്ക് ഓരോരുത്തർക്കും ഒരു ശുദ്ധീകരണം സംഭവിക്കും. അതിനുള്ള ഒരു വേദിയാണ് അഞ്ചപ്പം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാർക്കറ്റ് റോഡിൽ പനച്ചിങ്കൽ ബോബി-കൊച്ചുറാണി ദന്പതികളുടെ ഉടമസ്ഥതയിലുള്ള ബിൽഡിംഗിലാണ് അഞ്ചപ്പം ഭക്ഷണശാല പ്രവർത്തിക്കുന്നത്. ചങ്ങനാശേരി നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് ഹരികുമാർ കോയിക്കൽ, പഴയപള്ളി മുസ്ലീം ജമാഅത്ത് പ്രസിഡന്‍റ് മുഹമ്മദ് ഫുവാദ്, എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.എം. ചന്ദ്രൻ, വാർഡ് കൗണ്‍സിലർ സാജൻ ഫ്രാൻസിസ്, കവി വി.ജി. തന്പി, മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ബിജു ആന്‍റണി, മുസമ്മൽ ഹാജി, റോബിൻ കുര്യൻ, ലൂയിസ് ഏബ്രഹാം, പ്രേം സെബാസ്റ്റ്യൻ കുട്ടംപേരൂർ, സ്കറിയ ആന്‍റണി വലിയപറന്പിൽ എന്നിവർ പ്രസംഗിച്ചു.

ഈ ഭക്ഷണശാലയിൽ ബില്ല് ഉണ്ടാകില്ല. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടിവരുന്ന തുക ഭക്ഷണശാലയിലെ ബോക്സിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. മുഴുവൻ പണംനൽകാൻ പ്രാപ്തിയില്ലാത്തവന് ഉള്ളത് ബോക്സിൽ നിക്ഷേപിക്കാം. പണമില്ലെങ്കിൽ സൗജന്യമായി വിശപ്പടക്കി പോകാം.

പണമുള്ളവൻ ഭക്ഷണം കഴിക്കുന്പോൾ പണമില്ലാത്ത മറ്റൊരുവനുകൂടിയുള്ള പണം ബോക്സിൽ നിക്ഷേപിച്ച് അവന് ഭക്ഷണം കഴിക്കുന്നതിനുള്ള അവസരമൊരുക്കാമെന്നതാണ് അഞ്ചപ്പം പദ്ധതി. 350ലേറെ സഹകാരികളും പദ്ധതിയുടെ നടത്തിപ്പിനുണ്ടാകും.