കോട്ടയം: മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി രണ്ടായിരം ഏക്കർ തരിശുനിലങ്ങളിൽ ഈ വർഷം കൃഷി ആരംഭിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം കൊടൂരാറിന്റെ തീരത്ത് അരികുപുറം പാടത്തിലെ മോട്ടോർ പന്പിംഗ് സ്വിച്ച് ഓണ്‍ ചെയ്ത് ജില്ലാ കളക്ടർ ബി.എസ്. തിരുമേനി നിർവഹിച്ചു.
കാൽ നൂറ്റാണ്ടോളം തരിശായി കിടന്ന പാടത്ത് വേനൽക്കാലത്തു തുടർച്ചയായി ഓടൽപ്പുല്ലിന് തീ പിടിച്ച് ട്രെയിൻ ഗതാഗതം വരെ സ്തംഭിച്ചിരുന്നു. നദീപുനർസംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മ നേതൃത്വം കൊടുത്ത് ഹരിതകേരളം മിഷനും ഇറിഗേഷൻ, കൃഷി, വൈദ്യുതി, റവന്യു വകുപ്പുകളുടെ സംയോജനത്തിലും സഹകരണത്തിലുമാണു പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കിഴക്കനടി എഞ്ചിൻ തറയുടെ സമീപം ചേർന്ന യോഗത്തിൽ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.വി. ചാക്കോ, കെ. അനിൽകുമാർ, ജയേഷ് മോഹൻ, മിനി തന്പി, റെജിമോൾ മാത്യു, പി. രമേശ്, ആർ. സുശീല, റെസിയ എ. സലാം, ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, പള്ളിക്കോണം രാജീവ്, നാസർ ചാത്തങ്കോട്ടുമാലി, സനൽ തന്പി, കെ.എസ്. സജീവ്, മുഹമ്മദ് ഷെരീഫ്, സാബു മാത്യു ഈരയിൽ, ടി.എം. ശശിധരൻ എന്നിവർ പ്രസംഗിച്ചു.
ഇൗരയിൽക്കടവ് പാടം കൃഷിക്ക് ഒരുങ്ങി
12:11 AM Nov 01, 2018 | Deepika.com