ചങ്ങനാശേരി: കവിയൂർ റോഡിൽ നിന്നും ഐസിഒ ജംഗ്ഷൻ വഴി എപിജെ അബ്ദുൾ കലാം റോഡിലൂടെ സ്വകാര്യബസുകൾ മുനിസിപ്പൽ ജംഗ്ഷനിലെത്തി എംസി റോഡിൽ പ്രവേശിച്ച് പെരുന്ന ബസ് സ്റ്റാൻഡിലേക്ക് പോകണമെന്നുള്ള നിർദേശം പിൻവലിക്കാൽ ട്രാഫിക് ഉപദേശകസമിതി യോഗം തീരുമാനിച്ചു. സ്വകാര്യബസുകൾ രാജേശ്വരി ജംഗ്ഷനിലെത്തി എംസി റോഡിലൂടെ പെരുന്ന ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന് യോഗം തീരുമാനിച്ചു.
അതേസമയം പെരുന്ന ബസ് സ്റ്റാൻഡിൽനിന്നും വരുന്ന സ്വകാര്യബസുകൾ മുനിസിപ്പൽ ഓഫീസുനു മുന്നിലെത്തി എപിജെ അബ്ദുൾകലാം റോഡിലൂടെ കവിയൂർ റോഡിലേക്ക് പോകേണ്ടതാണ്.
മുനിസിപ്പൽ കൗണ്‍സിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ അധ്യക്ഷത വഹിച്ചു.അസീസി റോഡിൽ വണ്‍വേ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു.
മാർക്കറ്റിൽ നിന്നും വരുന്ന ചെറുവാഹനങ്ങൾ അനീസി റോഡിലൂടെ എംസി റോഡിലെത്തി പോകണം. എംസി റോഡിൽ നിന്നും അസീസി റോഡിലേക്ക് പ്രവേശനം അനുവദിക്കില്ല.
ചങ്ങനാശേരി ബൈപാസിന്റെ ളായിക്കാട് ഭാഗത്ത് ഒരുവശത്ത് മാത്രം പാർക്കിംഗ് അനുവദിച്ച് പാർക്കിംഗ് ബോർഡ് സ്ഥാപിക്കുന്നതിന് യോഗം പൊതുമരാമത്തു വകുപ്പിനു നിർദേശം നൽകി. ട്രാഫിക് സിഗ്നലുകൾ ഉള്ള സ്ഥലങ്ങളിലും പ്രധാന റോഡുകളിലും റോഡുകളിðൽ മാർക്കിംഗ് ഏർപ്പെടുത്തും. ഇതിനാവശ്യമായ ക്രമീകരണം ചെയ്യുന്നതിന് പിഡബ്ള്യൂഡി, കഐസ്ടിപി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കവിയൂർ റോഡിൽ എസ്എച്ച് ജംഗ്ഷൻ ഭാഗത്തെ റോഡ് താഴ്ന്ന് കിടക്കുന്നത് അടിയന്തിരമായി നന്നാക്കുന്നതിന് നടപടി സ്വീകരിക്കാൻ യോഗം പൊതുമരാമത്തുവകുപ്പിനു നിർദേശം നൽകി. ഡെപ്യൂട്ടി തഹസിൽദാർ മനോഹരൻ.പി.ഡി,ജോയിന്റ് ആർടിഒ ആർ.രമണൻ, ട്രാഫിക് എസ്ഐ എം.എസ്.രാജീവ്, പൊതുമരാമത്തുവകുപ്പ് എൻജിനീയർ ചാൾസ് ലിയോ എന്നിവർ പങ്കെടുത്തു.
ചങ്ങനാശേരിയിൽ ഗതാഗതക്രമീകരണം; കവിയൂർ റോഡിൽ നിന്നുള്ള സ്വകാര്യബസുകൾക്ക് കടിഞ്ഞാൺ
11:42 PM Oct 31, 2018 | Deepika.com