മൂന്നാർ: 12 വർഷത്തിൽ ഒരിക്കൽമാത്രം പൂക്കുന്ന പ്രകൃതിയുടെ വിസ്മയം മൂന്നാറിലെ ഡിവൈഎസ്പി ഓഫീസ് മുറ്റത്തും. കൊളുക്കുമലയിലും രാജമലയിലും പൂവിട്ട നീലവിസ്മയം മഴപെയ്്തു നശിച്ച സാഹചര്യത്തിലും മൂന്നാർ ഡിവൈഎസ്പി ഓഫീസ് മുറ്റത്ത് പൂത്തുനിൽക്കുന്നത്. ഓഫീസ് മുറ്റത്ത് ആരോ പണ്ട് നട്ട ചെടികളാണ് പൂത്തുലഞ്ഞു നിൽക്കുന്നത്.
എട്ടുലക്ഷത്തോളംപേർ സന്ദർശിക്കുന്ന പ്രകൃതിയുടെ വിസ്മയം മഴക്കാലത്ത് ഒലിച്ചുപോയെങ്കിലും അവിടവിടെയായി പൂക്കുന്ന കുറിഞ്ഞികൾ പ്രതീക്ഷയേകുകയാണ്. പൂവിടുന്ന കുറിഞ്ഞികൾക്ക് മഴയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ദിവസങ്ങൾമാത്രമാണ് പൂവിടുന്ന കുറിഞ്ഞിയുടെ ആയുസ്. അതിനിടയിൽ മഴയെത്തിയാൽ പൂവിനുള്ളിൽ മഴവെള്ളം കയറി വെയിലടിക്കുന്പോൾ ഉണങ്ങിത്തുടങ്ങുകയും ചെയ്യും.
രാജമല, കൊളുക്കുമല, വട്ടവട തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി കുറിഞ്ഞി പൂത്തെങ്കിലും കാലാവസ്ഥ കുറിഞ്ഞികൾക്ക് തിരിച്ചടിയാവുകയായിരുന്നു. മുറ്റത്തു കുറിഞ്ഞി പൂത്തതോടെ ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥർ ആഹ്ലാദത്തിലാണ്.
കുറിഞ്ഞിപ്പൂവിന്റെ ശോഭയിൽ മുങ്ങി ഡിവൈഎസ്പി ഓഫീസ് മുറ്റം
10:10 PM Oct 08, 2018 | Deepika.com