വിക്ടോറിയ സ്കൂൾ മതിൽ ഒരുമീറ്റർ നീക്കി പുനഃസ്ഥാപിക്കും

10:51 PM Oct 07, 2018 | Deepika.com
ചിറ്റൂർ: വീതികുറഞ്ഞ അണിക്കോട്-തപാൽ ഓഫീസ് റോഡിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിനു ഗവണ്‍മെന്‍റ് വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ മതിൽ ഒരുമീറ്റർ ഉള്ളിലേക്കു നീക്കി പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങി. തപാൽ ഓഫീസിൽനിന്നും കുത്തനെയുള്ള വളവുമൂലം സ്കൂളിനു മുന്നിലെത്തുന്പോൾ എതിരേനിന്നുള്ള വാഹനങ്ങൾ കാണാതെ കൂട്ടിയിടിക്കുന്നത് പതിവായ സാഹചര്യത്തിലാണിത്.
വീതികുറഞ്ഞ റോഡിലൂടെ സ്കൂളിലേക്കുള്ള രണ്ടായിരത്തിലേറെ വിദ്യാർഥികൾ രാവിലെയും വൈകുന്നേരവും ഭീതിയോടെയാണ് പോകുന്നത്. ചിറ്റൂർ-കോയന്പത്തൂർ അന്തർസംസ്ഥാന പാതയായതിനാൽ അന്പതിലേറെ ബസുകളും ചരക്കുവാഹനങ്ങളും കടന്നുപോകുന്നു.
രാവിലെയും വൈകുന്നേരവും പോലീസെത്തി സ്കൂളിനുമുന്നിൽ ഗതാഗത നിയന്ത്രിക്കുന്നുണ്ടെങ്കിലും മുൻകാലങ്ങളിൽ നിരവധി വാഹനാപകടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് റോഡിനു ഒരുമീറ്റർ വീതികൂട്ടി ചുറ്റുമതിൽ നീക്കി സ്ഥാപിക്കുന്നത്. റോഡിനു സമീപത്തു വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കുന്നതിനു ഫുട്പാത്തും നിർമിക്കുന്നുണ്ട്.