മങ്കൊന്പ്: പ്രളയബാധിതർക്കു സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായ വിതരണം ഇഴയുന്നതിനെതിരേ കുട്ടനാട് താലൂക്ക് വികസന സമിതി യോഗത്തിലും വിമർശനം.
ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പ്രളയശേഷം തകർന്നു കിടക്കുന്ന ഗ്രാമീണറോഡുകൾ ഉൾപ്പടെ സർക്കാർ ഏറ്റെടുക്കുക, കൃഷി വായ്പകൾ എഴുതി തള്ളുക, വിഷം കലക്കിയുള്ള മീൻപിടിത്തം തടയുവാൻ പോലീസ് കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിലുയർന്നുവന്നു.
പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയിട്ടും വിത്തു ലഭിക്കാത്ത സാഹചര്യത്തിലും യോഗം ആശങ്ക രേഖപ്പടുത്തി.
നാലു മാസത്തിനുശേഷം കൂടിയ യോഗത്തിൽപോലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിട്ടുനിന്നതു യോഗത്തിൽ പ്രതിഷേധത്തിനു കാരണമായി.
അടുത്ത യോഗത്തിനു മുന്പായി മുഴുവൻ അംഗങ്ങളെയും ഫോണിലൂടെ അറിയിപ്പു നൽകണമെന്നും അഭിപ്രായപ്പെട്ടു.
ദുരിതാശ്വാസപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുവാൻ നേതൃത്വം നൽകിയ തഹസീൽദാർ ആന്റണി സ്കറിയായെ ചടങ്ങിൽ ആദരിച്ചു.
രാഷ്ട്രീയകക്ഷി നേതാക്കളായ അലക്സ് മാത്യു, ജോസ് കാവനാട്, കൊച്ചുകുഞ്ഞ് കൊമ്മാളി തുടങ്ങിയവർ പ്രസംഗിച്ചു.
ധനസഹായ വിതരണം ഇഴയുന്നതിനെതിരേ വിമർശനം
10:31 PM Oct 07, 2018 | Deepika.com