നടപടി സ്വീകരിക്കണം

10:20 PM Oct 07, 2018 | Deepika.com
തൊടുപുഴ: ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നത് നീതികരിക്കാനാകില്ലെന്നും വായ്പ നിഷേധിക്കുന്ന ബാങ്കുകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഐൻടിയുസി തൊടുപുഴ റീജണൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്ലസ് ടു പരീക്ഷയിൽ 85 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്കാണ് വായ്പ നിഷേധിക്കുന്നത്. പരിമിതമായ സൗകര്യത്തിലാണ് ജില്ലയിലെ ഭൂരിപക്ഷം വിദ്യാർഥികളും പഠിക്കുന്നത്. അതിനാൽ ഇത്തരം ബാങ്കുകൾക്കെതിരേ സത്വര നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ റീജണൽ കമ്മിറ്റി പ്രസിഡന്‍റ് പി.എസ്. സിദ്ധാർഥൻ ആവശ്യപ്പെട്ടു. യോഗത്തിൽ കെ.പി. റോയി, വി.ബി. ബിസുമോൻ, കെ.എം. ഷാഹുൽ ഹമീദ്, ജോർജ് താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.