ഇന്ധന വിലവർധന: മലയോര റോഡുകളിൽ സ്വകാര്യ ബസ് സർവീസുകൾ നിലയ്ക്കുന്നു

10:19 PM Oct 07, 2018 | Deepika.com
തൊടുപുഴ: ഇന്ധനവിലയിലുണ്ടായ അമിതമായ വില വർധന മൂലം ജില്ലയിൽ സ്വകാര്യ ബസ് സർവീസുകൾ നിലയ്ക്കുന്നു. കെഎസ്ആർടിസി സർവീസുകളുടെ എണ്ണം പരിമിതമായ ഇടുക്കിയിൽ സ്വകാര്യ മേഖലയിലെ ബസ് സർവീസുകൾ പ്രതിസന്ധി നേരിടുന്നത് ഗതാഗതത്തെ കടുത്ത രീതിയിൽ ബാധിക്കാനിടയാകുമെന്നാണ് വിലയിരുത്തൽ.
ജില്ലയിലെ ഗ്രാമീണ മേഖലകളിൽ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ ബസ് സർവീസുകളെയാണ്. ഇന്ധന വില വർധനവിനെ തുടർന്ന് ഇതിനോടകം ഇരുപതോളം ബസുകൾ സർവീസ് നിർത്തിക്കഴിഞ്ഞു.
പല സർവീസുകളും പതിറ്റാണ്ടുകളായി മലയോര മേഖലകളിൽ സർവീസ് നടത്തിയിരുന്നവയാണ്. നഷ്ടത്തിന്‍റെ വ്യാപ്തി കൂടിയതോടെ കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് സ്വകാര്യ ബസ് മേഖലയിൽ പ്രവർത്തിക്കുന്നവർ.
കൂടുതൽ ബസ് സർവീസുകൾ നിലയ്ക്കുന്നതോടെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രാ മാർഗങ്ങൾ അടയുമെന്ന സ്ഥിതിയാണുള്ളത്.
മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയിലെ മലയോര പാതകളിൽ വാഹനം ഓടിക്കുന്നതിന് ഇന്ധനച്ചെലവ് കൂടുതലാണ്. ഇതിനുപുറമേ പലപ്പോഴും തകർന്നു തരിപ്പണമായ റോഡുകളിലൂടെ ഓടുന്നതിനാൽ മെയിന്‍റനൻസ് ചെലവും കൂടുതലാണ്. ഇപ്പോൾ ഇന്ധനവില കൂടി വർധിച്ചതിനാൽ പ്രതിസന്ധിതീരാതെ മുന്നോട്ടു പോകാനാവില്ലെന്ന അവസ്ഥയിലാണ് സ്വകാര്യ ബസ് ഉടമകൾ. ജില്ലയിലെ ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനു കീഴിൽമാത്രം 350-ഓളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. മറ്റു ജില്ലകളിൽ നിന്നു ഇടുക്കിയിലേക്കു സർവീസ് നടത്തുന്ന ബസുകൾ ഇതിനു പുറമെ വരും. തൊടുപുഴ, കട്ടപ്പന, അടിമാലി, നെടുങ്കണ്ടം, രാജാക്കാട്, കുമളി തുടങ്ങി പ്രധാന മേഖലകളിലെല്ലാം കൂടുതൽ സർവീസുകളും നടത്തുന്നത് സ്വകാര്യ ബസുകളാണ്.
മലയോര മേഖലകളിൽ സർവീസ് നടത്തുന്ന ഒരു ബസിന് ശരാശരി 80 മുതൽ 100 ലിറ്റർ വരെ ഡീസൽ ചെലവ് വരും. മിക്ക സർവീസുകളിലും ഒരു ദിവസത്തെ കളക്‌ഷൻ 10000 രൂപയിൽ താഴെയായിരിക്കുമെന്ന് ബസ് ഉടമകൾ പറയുന്നു. ഡീസൽചെലവും ജീവനക്കാരുടെ വേതനവും മെയിന്‍റനൻസ് ചെലവും കൂടി കണക്കാക്കുന്പോൾ കൂടുതൽ സർവീസുകളും നഷ്ടത്തിൽ തന്നെയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
പലപ്പോഴും ഗുണനിലവാരം കുറഞ്ഞ ഡീസൽ ലഭിക്കുന്നതിനാൽ ഇന്ധനം അധികമായി ഉപയോഗിക്കേണ്ടതായും വരുന്നുണ്ട്. വർഷങ്ങളോളം സ്വകാര്യ ബസുകളിലും മറ്റും ജീവനക്കാരായി പോയവർ ഇപ്പോൾ ബസുടമകളായിട്ടുണ്ട്.
പണമിടപാട് സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുത്തും മറ്റുമാണ് പലരും ഒരു ബസ് സ്വന്തമാക്കുന്നത്. ഇത്തരത്തിൽ ഒന്നും രണ്ടും ബസുകൾ നിരത്തിലിറക്കി വരുമാനം ലഭിച്ചിരുന്നെങ്കിൽ നല്ലൊരു ശതമാനം പേരും ഇപ്പോൾ കടക്കെണിയിലാണ്. സർവീസുകൾ നിലയ്ക്കുന്നതോടെ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയുമുണ്ട്.
മലയോര മേഖലകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാംസർവീസ് നടത്തുന്നത് സ്വകാര്യ ബസുകളായതിനാൽ സർവീസുകൾ നിലയ്ക്കുന്നത് വിദ്യാർഥികളെയും പ്രതിസന്ധിയിലാക്കും. നിലവിൽ ജില്ലയിൽ കെഎസ്ആർടിസി പ്രദേശിക സർവീസുകൾ നടത്തുന്നുന്നില്ല. വരുമാനമുള്ള ദീർഘദൂര സർവീസുകളിലാണ് കെഎസ്ആർടിസിക്കു താത്പര്യം. ഇതിനിടെ അടുത്ത മാസം ഒന്നു മുതൽ സ്വകാര്യബസുടമകൾ സമരത്തിലേക്കും നീങ്ങുകയാണ്.