പ്ലാന്‍റേഷൻ കോർപറേഷന്‍റെ ഗോഡൗണിൽ കെട്ടിക്കിടന്ന കശുവണ്ടി ഒടുവിൽ വിറ്റു

01:19 AM Oct 07, 2018 | Deepika.com
മുള്ളേരിയ: മൂന്നു തവണ ലേലം നടത്തിയിട്ടും വിൽക്കാനാവാതെ പ്ലാന്‍റേഷൻ കോർപറേഷന്‍റെ ഗോഡൗണിൽ കെട്ടിക്കിടന്ന കശുവണ്ടി വിൽപ്പന നടത്തി. പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപറേഷനാണ് കശുവണ്ടി നൽകിയത്. കാസർഗോഡ്, രാജപുരം, ചീമേനി എന്നീ എസ്റ്റേറ്റുകളിലെ ലേലം നടക്കാത്ത തോട്ടങ്ങളിൽ നിന്നുള്ള 40,010 കിലോ കശുവണ്ടിയാണ് കിലോയ് 121 രൂപ പ്രകാരം വിൽപ്പന നടത്തിയത്.

കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 155 രൂപ നിരക്കിൽ വ്യവസായികൾക്ക് വിൽപ്പന നടത്താൻ പിസികെ തീരുമാനിച്ചപ്പോൾ പൊതുമേഖല കശുവണ്ടി ഫാക്ടറികളിൽ തോട്ടണ്ടി ക്ഷാമമുള്ളതിനാൽ വിപണി വിലയ്ക്ക് അവർക്ക് നൽകണമെന്ന് സർക്കാർ ഉത്തരവിറക്കുകയായിരുന്നു. എന്നാൽ ഒരുമിച്ച് മുഴുവൻ തുകയും നൽകാൻ സാധിക്കില്ലെന്നും ആദ്യം പകുതി തുക നൽകാമെന്നും പൊതുമേഖല സ്ഥാപനങ്ങൾ അറിയിച്ചതോടെ പിസികെ കശുവണ്ടി നൽകാൻ തയാറാവാത്തതാണ് കശുവണ്ടി കെട്ടിക്കിടക്കാൻ ഇടയാക്കിയത്. പിന്നീട് ലേലംചെയ്തുവിൽക്കാൻ സർക്കാർ നിർദേശിക്കുകയായിരുന്നു.

ഇതേത്തുടർന്ന് നേരത്തെ മൂന്ന് തവണ നടന്ന ലേലത്തിൽ 122,109, 105, രൂപ പ്രകാരമാണ് ലേലത്തിൽ പങ്കെടുത്തവർ ക്വാട്ട് ചെയ്തിരുന്നെങ്കിലും ഈ തുകയ്ക്ക് കശുവണ്ടി നൽകാൻ പിസികെ തയാറായിരുന്നില്ല. എന്നാൽ ലേലത്തിൽ ക്വാട്ട് ചെയ്ത ഉയർന്ന തുകയേക്കാൾ ഒരു രൂപ കുറച്ചാണ് ഇപ്പോൾ കശുവണ്ടി വികസന കോർപറേഷന് നൽകിയിരിക്കുന്നത്.