ഇന്ധന വിലവര്‍ധനവും റോഡുകളുടെ തകര്‍ച്ചയും ; ജില്ലയിലെ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു

01:19 AM Oct 07, 2018 | Deepika.com
കാസർഗോഡ്: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവും റോഡുകളുടെ തകര്‍ച്ചയും മൂലം സര്‍വീസ് തുടര്‍ന്ന് പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നവംബര്‍ ഒന്ന് മുതല്‍ കാസർഗോഡ് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു.

ഇതിന്‍റെ മുന്നോടിയായി ഒന്പതിന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പുതിയ ബസ് സ്റ്റാൻഡില്‍ ധര്‍ണ നടത്തും.

എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ എരിക്കുന്നന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്‍റ് കെ. ഗിരീഷ് അധ്യക്ഷത വഹിക്കും. സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ. മുഹമ്മദ് കുഞ്ഞി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ താലൂക്ക് ഭാരവാഹികള്‍, അംഗങ്ങള്‍ ഉള്‍പ്പെടെ ധര്‍ണയില്‍ സംബന്ധിക്കും.


ഇതിന്‍റെ ഭാഗമായി സ്വകാര്യ ബസ് സര്‍വീസ് വ്യവസായമായി അംഗീകരിക്കുക, സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് 50 ശതമാനമാക്കുക, പ്രൈവറ്റ് ബസുകളിലേത് പോലെ തന്നെ കെഎസ്ആര്‍ടിസി ബസുകളിലും വിദ്യാര്‍ഥികളെ യാത്ര ചെയ്യാന്‍ അനുവദിക്കുക, ദേശസാത്കൃതമല്ലാത്ത റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ടൈമിംഗ് കോണ്‍ഫറന്‍സ് നടത്തി മാത്രം സമയക്രമം അനുവദിക്കുക, കേന്ദ്ര സര്‍ക്കാര്‍ ഡീസലിന്‍റെ സെന്‍ട്രല്‍ സെസില്‍ വരുത്തിയ വര്‍ധനവ് പിന്‍വലിക്കുക, കേരളത്തേക്കാള്‍ ലിറ്ററിന് അഞ്ച് രൂപയോളം വിലക്കുറവുള്ള കര്‍ണാടകയില്‍നിന്ന് ഡീസല്‍ കൊണ്ട് വരുവാന്‍ അനുവദിക്കുക, ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസ് അടിയന്തരമായും നിര്‍ത്തലാക്കുക, ജില്ലയിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം ജില്ലാ കളക്ടര്‍ക്ക് ജില്ലാ നേതൃത്വം നൽകി.