കുട്ടികളുടെ പരിരക്ഷ: കാവൽ പദ്ധതി തുടങ്ങുന്നു

12:42 AM Oct 07, 2018 | Deepika.com
കൽപ്പറ്റ: നിയമങ്ങളുമായി കലഹിക്കുന്ന കുട്ടികൾക്ക് മനഃശാസ്ത്ര പരിരക്ഷയും പിൻതുണയും നൽകുന്ന കാവൽ പദ്ധതി ജില്ലയിൽ നവംബർ ഒന്നു മുതൽ നടപ്പിലാക്കുന്നു. കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്താൻ വിവിധ കർമപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്‍റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെ മേൽനോട്ടത്തിൽ നിംഹാൻസിന്‍റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

സ്വഭാവപരിവർത്തനം നടത്തി ശരിയായ സാമൂഹികജീവിതം നയിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. വ്യക്തിഗത കൗണ്‍സലിംഗ്, ഗ്രൂപ്പ് കൗണ്‍സലിംഗ്, ജീവിതനൈപുണി പരിശീലനം, രക്ഷകർതൃബോധനം, സാമൂഹിക ഇടപെടൽ, പഠന സഹായം, ലഹരി വിമുക്ത ചികിത്സ, മാനസികരോഗ ചികിത്സ തുടങ്ങിയയവ കുട്ടികൾക്ക് നൽകുകും. വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, പോലീസ് എന്നിവരുടെ സഹായവും തേടും.

ഇതുവരെ ഒന്പതു ജില്ലകളിലായി 1,056 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. ശൈശവ വിവാഹം, പോക്സോ കേസുകൾ, കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, വിദ്യാർഥികളിലെ ലഹരിമരുന്നുകളുടെ ഉപയോഗം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗം, കുട്ടികളിലെ പോഷകാഹാരക്കുറവ്, അവധിക്കാല ഫോസ്റ്റർ കെയർ പ്രോഗ്രാം, ചിൽഡ്രൻസ് ഹോം പ്രവർത്തനങ്ങൾ, ഒആർസി പദ്ധതി, ബ്ലോക്ക്-മുൻസിപ്പൽ-പഞ്ചായത്തുതല ശിശുസംരക്ഷണ യോഗങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.കെ. പ്രജിത്ത്, ശിശു സംരക്ഷണ സമിതി വൈസ് പ്രസിഡന്‍റ് മധുസൂദനൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.