എവറസ്റ്റ് ജംഗ്ഷൻ-കാവുംങ്കര മാർക്കറ്റ് റോഡ് നിർമാണോദ്ഘാടനം നാളെ ; പൊതുമരാമത്ത് വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു

12:17 AM Oct 07, 2018 | Deepika.com
മൂവാറ്റുപുഴ: എവറസ്റ്റ് ജംഗ്ഷൻ-കാവുംങ്കര മാർക്കറ്റ് ബസ് സ്റ്റാന്‍ഡ് റോഡ് നവീകരണത്തിന് നാളെ തുടക്കമാകും. റോഡിന്‍റെ നിർമാണോദ്ഘാടനം രാവിലെ 9.30ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിന് സമീപം എൽദോ ഏബ്രഹാം എംഎൽഎ നിർവഹിക്കും.

നഗരസഭാ ചെയർപേഴ്സണ്‍ ഉഷ ശശിധരൻ അധ്യക്ഷത വഹിക്കും. റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിൽനിന്ന് ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോതമംഗലം-മൂവാറ്റുപുഴ റോഡിലെ എവറസ്റ്റ് ജംഗ്ഷനിൽനിന്ന് ആരംഭിച്ച് കാവുംങ്കര മാർക്കറ്റ് ബസ് സ്റ്റാന്‍ഡു വരെയുള്ള റോഡും ചന്തക്കടവ് റോഡും സെൻട്രൽ ജുമാ മസ്ജിദ് റോഡും ബിഎം ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

റോഡിലെ വെള്ളകെട്ടുള്ള ഭാഗങ്ങളിലെ ഓടകളും നവീകരിക്കും. സമീപത്തെ മറ്റു റോഡുകളെല്ലാം ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയിട്ടും ഈ റോഡിന്‍റെ നവീകരണം അനന്തമായി നീളുകയായിരുന്നു. റോഡ് ശോച്യാവസ്ഥയിലാകുന്പോൾ വ്യാപരികളിൽനിന്നു പ്രതിഷേധം ഉയരുകയും അറ്റകുറ്റപ്പണികൾ നടത്തുകയുമാണ് പതിവ്.

മൂവാറ്റുപുഴ-കോതമംഗലം റോഡിന്‍റെ സമാന്തര റോഡായിട്ടും ഇതിനെ ഉപയോഗിക്കുന്നുണ്ട്. കോതമംഗലം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങളും ബസുകളും ഈ റോഡിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് എത്തുന്നത്. കൂടാതെ തൊടുപുഴ, പിറവം ഭാഗത്തുനിന്നു വരുന്ന സ്വകാര്യ ബസുകൾ കാവുംങ്കര ബസ് സ്റ്റാന്‍ഡിൽനിന്ന് ഇതിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് പ്രവേശിക്കുന്നത്.

റോഡ് നവീകരണം പൂർത്തിയാകുന്നതോടെ കാവുംങ്കര മാർക്കറ്റ് ബസ് സ്റ്റാന്‍ഡ്, നഗരസഭയുടെ അർബൻ ഹാറ്റ് എന്നിവ അടക്കമുള്ള കാവുംങ്കരയുടെ വികസനത്തിന് മുതൽ കൂട്ടാകുമെന്ന് എംഎൽഎ പറഞ്ഞു.