തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പു കേസിലെ പ്രതി അമിത് ഭട്ടാചാര്യയ്ക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്.
അഞ്ചുതെങ്ങ് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ലോട്ടറി അടിച്ചുവെന്ന വ്യജ വിവരം നൽകുകയും ലോട്ടറിയുടെ നികുതി തുകയായി എട്ടു ലക്ഷം രൂപഅമിത് ഭട്ടാചാര്യയ എന്ന ബംഗാൾ സ്വദേശിയുടെ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പണം നിക്ഷേപിച്ച ശേഷം പ്രതികരണങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മ പോലീസിൽ പരാതിപ്പെടുകയും അമിത് ഭട്ടാചാര്യയുടെ അക്കൗണ്ട് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ കണ്ടെത്തുകയും ചെയ്തു. ഇതേ തുടർന്നാണ് സൈബർ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് .
ഓൺലൈൻ തട്ടിപ്പു കേസിലെ പ്രതിക്ക് ജാമ്യം
12:13 AM Oct 07, 2018 | Deepika.com