പ്രളയബാധിതർക്കായി എത്തിച്ച സാധനങ്ങൾ സർക്കാർ ഉദ്യോഗസ്ഥർവരെ അപഹരിച്ചെന്ന്

10:15 PM Oct 02, 2018 | Deepika.com
പീരുമേട്: പ്രളയബാധിത മേഖലയിലെ ആളുകൾക്ക് വിതരണംചെയ്യാൻ താലൂക്ക് ഓഫിസിൽ എത്തിച്ച സാധനങ്ങൾ മാനദണ്ഡമില്ലാതെ വിതരണംചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമായി.
കഴിഞ്ഞദിവസം പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും നടന്നു. ദുരിതബാധിതർ താലൂക്ക് ഓഫീസിലെത്തി സാധനങ്ങൾ ആവശ്യപ്പെട്ടത് സംഘർഷത്തിലെത്തുകയുംചെയ്തു. താലുക്ക് ഓഫിസിലെത്തിയ ദുരിതബാധിതരും ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ചില ജീവനക്കാർ ആളുകളോട് മോശമായി പെരുമാറിയതും രംഗം വഷളാക്കി.
ദുരിതബാധിതർക്കു നൽകേണ്ട സാധനങ്ങൾ അനർഹർക്ക് വിതരണംചെയ്ത നടപടിയെകുറിച്ച് വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും വേണമെന്ന് ഓഫിസിലെത്തിയവർ ആവശ്യപ്പെട്ടു.
താലുക്ക് ഓഫിസിനുമുന്നിൽ സമരപരിപാടികൾ നടത്താനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. സർക്കാർ ജീവനക്കാർ സാധനങ്ങൾ വാങ്ങിയതും വിവാദമായിരിക്കുകയാണ്.
തഹസിൽദാരുമായി ജനപ്രതിനിധികൾ നടത്തിയ ചർച്ചയ്ക്കെടുവിലാണ് പ്രതിഷേധങ്ങൾക്ക് അയവുണ്ടായത്. ദുരിതബാധിതർക്ക് നൽകാൻ എത്തിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ശുചീകരണ ലായനികൾ എന്നിവ മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിൽ എത്തിയവരും സർക്കാർ ജീവനക്കാരും നാട്ടുകാരുമാണ് കൊണ്ടുപോയത്. ദുരിതബാധിത മേഖലയിലെ നാമമാത്രമായ ആളുകർ മാത്രമാണ് ഇതു വാങ്ങാൻ എത്തിയത്.
വിദേശത്തുനിന്ന് എത്തിച്ച വിലപിടിപ്പുള്ള ശുചീകരണ ലായനികളും പാത്രങ്ങൾ എന്നിവയുമാണ് അനർഹർ സ്വന്തമാക്കിയത്.
പ്രളയം ഏറ്റവുമധികം നാശമുണ്ടാക്കിയ വണ്ടിപ്പെരിയാർ മേഖലകളിലെ ആളുകക്ക് സാധനങ്ങൾ ലഭിച്ചിട്ടില്ല. മഞ്ചുമല, പെരിയാർ, ഉപ്പുതറ ഏലപ്പാറ മേഖലകളിലെ 400-ൽപരം കുടുംബങ്ങൾ ഇപ്പോഴും ദുരിതത്തിലാണ്.
ഇവർക്കു ലഭിക്കേണ്ട സാധനങ്ങളാണ് അനർഹർ അപഹരിച്ചത്.