സിപിഐ കൽപ്പറ്റ മണ്ഡലം കാൽനട ജാഥ ആരംഭിച്ചു

12:24 AM Oct 02, 2018 | Deepika.com
നടവയൽ: മോഡിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായുള്ള കൽപ്പറ്റ മണ്ഡലം കാൽനട ജാഥ ആരംഭിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കർഷക, തൊഴിലാളി വിരുദ്ധ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സത്യൻ മൊകേരി പറഞ്ഞു. കോർപ്പറേറ്റുകളുടെ കോടികളുടെ കടം കേന്ദ്ര സർക്കാർ എഴുതി തള്ളിയപ്പോഴും കർഷകർക്ക് ഗുണമാകുന്ന ഒരു പദ്ധതി പോലും കേന്ദ്ര സർക്കാർ നടപ്പാക്കുന്നില്ല. രാജ്യത്ത് നടന്ന വൻ കർഷക പ്രക്ഷോഭങ്ങളെ പോലും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എം.എം. മേരി അധ്യക്ഷത വഹിച്ചു. വി.എൻ. സുബ്രമണ്യൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി സി.എസ്. സ്റ്റാൻലി, സംസ്ഥആന കൗണ്‍സിൽ അംഗം പി.കെ. മൂർത്തി എന്നിവർ പ്രസംഗിച്ചു.
സിപിഐ കൽപ്പറ്റ മണ്ഡലം സെക്രട്ടറി അന്പി ചിറയിലാണ് ജാഥാ ക്യാപ്റ്റൻ. മഹിളാ സംഘം ജില്ലാ സെക്രട്ടറി മഹിതാ മൂർത്തി, സിപിഐ കൽപ്പറ്റ മണ്ഡലം കമ്മറ്റി അംഗം അമ്മാത്തുവളപ്പിൽ കൃഷ്ണകുമാർ എന്നിവർ വൈസ് ക്യാപ്റ്റൻമാരാണ്. ഇന്ന് രാവിലെ കൂടോത്തുമ്മലിൽ നിന്ന് ആരംഭിക്കുന്ന ജാഥ വാഴവറ്റയിൽ സമാപിക്കും. നാളെ വടുവൻചാലിൽ നിന്ന് ആരംഭിച്ച് കൽപ്പറ്റ മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കി കൽപ്പറ്റയിൽ സമാപിക്കും.