ഷൊർണൂർ: പട്ടാന്പിയിൽ ഏഴുമാസത്തിനിടെ പിടികൂടിയത് നാലുകോടി രൂപയുടെ കുഴൽപണം. തമിഴ്നാട്ടിൽനിന്നും കൊണ്ടുവരികയായിരുന്ന പണമാണ് പിടികൂടിയത്. എൻഫോഴ്സ്മെന്റ് നോക്കുകുത്തിയാകുന്നതാണ് കുഴൽപണ ഇടപാടുകൾ വർധിക്കുന്നതിനു മുഖ്യകാരണം.
ഇത്തരമൊരു സർക്കാർ സംവിധാനമുണ്ടോയെന്ന കാര്യംപോലും ജനങ്ങൾ സംശയിച്ചു തുടങ്ങിയിട്ടുണ്ട്.
കുഴൽപണ ഇടപാടുകൾ പോലീസ് പിടിക്കുന്പോൾപോലും തുടരന്വേഷണത്തിനും ഇടപെടലുകൾക്കും മേൽപറഞ്ഞ വകുപ്പു മുതിരുന്നില്ലെന്നുള്ളതാണ് യാഥാർഥ്യം.
ഏഴുമാസത്തിനിടെ പിടികൂടിയത് നാലുകോടിയുടെ കുഴൽപണം
11:04 PM Oct 01, 2018 | Deepika.com