ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് ഒരാൾ പിടിയിൽ

10:35 PM Oct 01, 2018 | Deepika.com
മങ്കൊന്പ് : വിദേശത്തു ജോലി വാഗ്ദാനം ചെയ്തു സുഹൃത്തുക്കളിൽനിന്നും പണം തട്ടിയെടുത്തയാൾ പിടിയിൽ.
നീലംപേരൂർ പഞ്ചായത്ത് ആറാംവാർഡിൽ ഈര ബിജുഭവനിൽ എം.സി. ബിജീഷിനെയാണു കൈനടി പോലീസ് പിടികൂടിയത്. അയൽവാസിയും സുഹൃത്തുമായ ഇരയച്ചംവീട്ടിൽ വിശാഖ് ആർ. നായരുടെ പരാതിയിലാണ് അറസ്റ്റ്. കോട്ടയത്തെ സ്വകാര്യസ്ഥാപനത്തിലെ ജോലി ചെയ്തു വരവേ വിശാഖും നാലു സുഹൃത്തുക്കളും ഇയാളുടെ തട്ടിപ്പിൽ വീഴുകയായിരുന്നത്രേ. ഇവരിൽ നിന്നും 1,15,000 രൂപയും വിശാഖിന്‍റെ കാറും തട്ടിയെടുത്തതായാണ് പരാതി. 2017 ജൂലൈയിലാണു കേസിനാസ്പദമായ സംഭവം. മാസങ്ങളോളം ജോലിയും പ്രതീക്ഷിച്ചു കാത്തിരുന്നെങ്കിലും ജോലിയോ ബിജീഷിനെ പറ്റിയോ യാതൊരു വിവരവും ലഭിച്ചില്ല. മൊബൈൽഫോണിൽ വിളിക്കുന്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. തുടർന്നാണു കൈനടി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഒറ്റപ്പാലത്തു ഒളിവാലിയിരുന്ന പ്രതിയെ കഴിഞ്ഞദിവസം പോലീസ് പിടികൂടുകയായിരുന്നു. ഇന്നലെ രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.