കഴക്കൂട്ടം: പുളിയൻകോട് അംബേദ്കർ നഗറിലുള്ള ഗോപാലന്റെ വീടിനു നേരെ ബോംബെറിഞ്ഞ് ഭീകരന്തരിക്ഷം സൃഷ്ടിച്ച കേസിലെ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടു പ്രതികളെ കഴക്കുട്ടം പോലീസ് അറസ്റ്റുചെയ്തു. പ്രായപൂർത്തിയാകാത്തയാളും വെമ്പായം മരുതുംമൂട് ഗുരുമന്ദിരത്തിനു സമീപം അഖില്‍ ( അപ്പു -22) എന്നയാളുമാണ് അറസ്റ്റിലായത്
പരാതിക്കാരന്റെ മക്കൾ പ്രതികളെ അസഭ്യംപറഞ്ഞതിന്റെ വിരോധത്തിൽ രണ്ടു ബൈക്കുകളിലായി എത്തിയ പ്രതികൾ നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപെടുകയായിരുന്നു. കേസിലെ മൂന്നു പ്രതികളെ നേരത്തെ കഴകുട്ടം പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഒളിവിലായിരുന്ന പ്രതികളെ കുറിച്ച് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത് . കഴക്കുട്ടം ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സുധീഷ് കുമാര്‍, റോയ്, വിജയകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ.കെ.ബിജു, സിപിഒമാരായ അരുണ്‍, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബോംബേറ് കേസിൽ പ്രതികള്‍ അറസ്റ്റില്‍
01:00 AM Sep 30, 2018 | Deepika.com