കവർച്ചക്കേസ്: സുപ്രീംകോടതി വാദം കേൾക്കും

01:26 AM Apr 02, 2023 | Deepika.com
ന്യൂഡൽഹി: കവർച്ചക്കേസിൽ എറണാകുളം സിജെഎം കോടതി അധികാരപരിധി മറികടന്നു ശിക്ഷ വിധിച്ചു എന്നാരോപിച്ചു നൽകിയ ഹർജിയിൽ വാദം കേൾക്കാമെന്നു സുപ്രീംകോടതി.

ഹർജിയിൽ ജസ്റ്റീസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. കവർച്ചക്കേസിലെ പ്രതിയായ രതീഷാണു പരാതിക്കാരൻ.

1998 ജൂലൈയിൽ എറണാകുളത്ത് പാർക്കിൽ ഇരിക്കുകയായിരുന്ന ഒരു വ്യക്തിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചശേഷം കഴുത്തിൽ കിടന്ന മാലയുമായി കടന്നുകളഞ്ഞുവെന്നതാണു കേസ്.
എന്നാൽ, കേസിൽ പോലീസിന്‍റെ വാദങ്ങളൊന്നും തന്നെ ശരിയല്ലെന്നാണു രതീഷ് ആരോപിക്കുന്നത്. അക്രമത്തിനിരയായി എന്നു പറയുന്ന വ്യക്തിക്ക് അക്കാര്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ രേഖകളൊന്നും തന്നെയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.