മുബൈ: ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുഷ്റത്ത് ഭാറൂച്ച തിരികെയെത്തി. ഇസ്രയേലിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഏഴുവരെ നടന്ന ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടി. എന്നാൽ, യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ കുടുങ്ങുകയായിരുന്നു.
ബന്ധുക്കൾക്ക് നുഷ്റത്തുമായുള്ള ബന്ധം ഇടയ്ക്കു നഷ്ടപ്പെട്ടിരുന്നു. പിന്നീട് താരത്തിന്റെ ടീം എംബസിയുമായി ബന്ധപ്പെട്ട് നുഷ്റത്തിനെ നാട്ടിലെത്തിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് നേരിട്ട് വിമാനം ലഭ്യമല്ലാത്തതിനാൽ കണക്ഷൻ ഫ്ളൈറ്റിലാണ് ഇവർ മുംബൈയിലെത്തിയതെന്ന് മാനേജർ പത്രക്കുറിപ്പിൽ അറിയിച്ചു.
2009ൽ കൽ കിസ്നേ ദേഖാ എന്ന ചിത്രത്തിലൂടെയാണ് നുഷ്റത്ത് അഭിനയരംഗത്തെത്തുന്നത്. ലൗ സെക്സ് ഓർ ദോഖ, പ്യാർ കാ പഞ്ച്നാമ, പ്യാർ കാ പഞ്ച്നാമ 2, തു ജൂട്ടി മേ മാക്കർ തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഓഗസ്റ്റ് 25ന് പുറത്തിറങ്ങിയ അകേല്ലി എന്ന ചിത്രം ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബന്ധുക്കൾക്ക് നുഷ്റത്തുമായുള്ള ബന്ധം ഇടയ്ക്കു നഷ്ടപ്പെട്ടിരുന്നു. പിന്നീട് താരത്തിന്റെ ടീം എംബസിയുമായി ബന്ധപ്പെട്ട് നുഷ്റത്തിനെ നാട്ടിലെത്തിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് നേരിട്ട് വിമാനം ലഭ്യമല്ലാത്തതിനാൽ കണക്ഷൻ ഫ്ളൈറ്റിലാണ് ഇവർ മുംബൈയിലെത്തിയതെന്ന് മാനേജർ പത്രക്കുറിപ്പിൽ അറിയിച്ചു.
2009ൽ കൽ കിസ്നേ ദേഖാ എന്ന ചിത്രത്തിലൂടെയാണ് നുഷ്റത്ത് അഭിനയരംഗത്തെത്തുന്നത്. ലൗ സെക്സ് ഓർ ദോഖ, പ്യാർ കാ പഞ്ച്നാമ, പ്യാർ കാ പഞ്ച്നാമ 2, തു ജൂട്ടി മേ മാക്കർ തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഓഗസ്റ്റ് 25ന് പുറത്തിറങ്ങിയ അകേല്ലി എന്ന ചിത്രം ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.