ന്യൂഡൽഹി: ശർക്കരയുടെയും ചോളപ്പൊടിയുടെയും നികുതി 28 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കാൻ ജിഎസ്ടി കൗണ്‍സിൽ യോഗം തീരുമാനിച്ചു.
52-ാമത് ജിഎസ്ടി കൗണ്‍സിൽ യോഗത്തിനുശേഷമായിരുന്നു പ്രഖ്യാപനം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ഡൽഹിയിലാണു യോഗം ചേർന്നത്.
വിവിധ മേഖലകളിൽ ഗുണകരമായ പല നിലപാടുകളും യോഗത്തിൽ കൈക്കൊണ്ടതായി ജിഎസ്ടി കൗണ്‍സിൽ അറിയിച്ചു. മനുഷ്യ ഉപഭോഗത്തിനുള്ള മദ്യത്തെ നികുതിയിൽനിന്ന് ഒഴിവാക്കാനും കൗണ്‍സിൽ തീരുമാനിച്ചിട്ടുണ്ട്.
70 ശതമാനം മില്ലറ്റുകൾ(ചെറുധാന്യങ്ങൾ) അടങ്ങിയ ഉത്പന്നങ്ങൾ പാക്കേജ് കൂടാതെ വിൽക്കുകയാണെങ്കിൽ പൂജ്യം ശതമാനം ജിഎസ്ടിയും പാക്കേജോടെ ലേബൽ ചെയ്തു വിൽക്കുകയാണെങ്കിൽ അഞ്ചു ശതമാനം ജിഎസ്ടിയും ബാധകമാകുമെന്നും നിർമല സീതാരാമൻ അറിയിച്ചു.
2021 ലെ അലാഹാബാദ് ഹൈക്കോടതി വിധിയനുസരിച്ച് ഉത്പന്നങ്ങൾക്കുമേൽ നികുതി ചുമത്താനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് ജിഎസ്ടി കൗണ്‍സിൽ വിട്ടുകൊടുത്തിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. നികുതിയിളവ് കരിന്പു കർഷകർക്ക് ഗുണകരമാകുമെന്നും കാലിത്തീറ്റയുടെ വില കുറയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.
52-ാമത് ജിഎസ്ടി കൗണ്‍സിൽ യോഗത്തിനുശേഷമായിരുന്നു പ്രഖ്യാപനം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ഡൽഹിയിലാണു യോഗം ചേർന്നത്.
വിവിധ മേഖലകളിൽ ഗുണകരമായ പല നിലപാടുകളും യോഗത്തിൽ കൈക്കൊണ്ടതായി ജിഎസ്ടി കൗണ്‍സിൽ അറിയിച്ചു. മനുഷ്യ ഉപഭോഗത്തിനുള്ള മദ്യത്തെ നികുതിയിൽനിന്ന് ഒഴിവാക്കാനും കൗണ്‍സിൽ തീരുമാനിച്ചിട്ടുണ്ട്.
70 ശതമാനം മില്ലറ്റുകൾ(ചെറുധാന്യങ്ങൾ) അടങ്ങിയ ഉത്പന്നങ്ങൾ പാക്കേജ് കൂടാതെ വിൽക്കുകയാണെങ്കിൽ പൂജ്യം ശതമാനം ജിഎസ്ടിയും പാക്കേജോടെ ലേബൽ ചെയ്തു വിൽക്കുകയാണെങ്കിൽ അഞ്ചു ശതമാനം ജിഎസ്ടിയും ബാധകമാകുമെന്നും നിർമല സീതാരാമൻ അറിയിച്ചു.
2021 ലെ അലാഹാബാദ് ഹൈക്കോടതി വിധിയനുസരിച്ച് ഉത്പന്നങ്ങൾക്കുമേൽ നികുതി ചുമത്താനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് ജിഎസ്ടി കൗണ്‍സിൽ വിട്ടുകൊടുത്തിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. നികുതിയിളവ് കരിന്പു കർഷകർക്ക് ഗുണകരമാകുമെന്നും കാലിത്തീറ്റയുടെ വില കുറയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.