+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യോമസേനയ്ക്ക് പുതിയ പതാക

ന്യൂഡൽഹി: കൊളോണിയിൽ ചരിത്രത്തിന്‍റെ അടയാളങ്ങൾ പൂർണമായും ഒഴിവാക്കി ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. 91ാമത് വ്യോമ
വ്യോമസേനയ്ക്ക് പുതിയ പതാക
ന്യൂഡൽഹി: കൊളോണിയിൽ ചരിത്രത്തിന്‍റെ അടയാളങ്ങൾ പൂർണമായും ഒഴിവാക്കി ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക.

91-ാമത് വ്യോമസേനാ ദിനമായ ഇന്നലെ പ്രയാഗ്‌രാജിലെ സെൻട്രൽ എയർ കമാൻഡിൽ നടന്ന പരിപാടിയിലാണ് വ്യോമസേന പുതിയ പതാക പാറിച്ചത്. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയാണ് പുതിയ പതാക ഉയർത്തിയത്.

1950ൽ പുറത്തിറക്കിയ റോയൽ ഇന്ത്യൻ എയർഫോഴ്സ് പതാകയിലെ ബ്രിട്ടീഷ് ചിഹ്നങ്ങളും അടയാളങ്ങളും ഒഴിവാക്കിയാണ് പുതിയ പതാക രൂപകല്പന ചെയ്തിട്ടുള്ളത്. നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിക്കാൻ സേന സജ്ജമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി പറഞ്ഞു. മാറ്റത്തിന്‍റെ പാതയിലാണ് സേനയെന്നും ആധുനീകരണം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിൽ വലിയ പുരോഗതികളാണ് സേനയിൽ നടക്കുന്നതെന്നും വനിതാ അഗ്നിവീറുകളെ സേനയുടെ ഭാഗമാക്കിയത് പുതിയ കാലത്തിനൊപ്പം സേനയും മാറുന്നതിന്‍റെ ഉദാഹരണമാണെന്നും വ്യോമസേനാ മേധാവി പറഞ്ഞു.