+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പശ്ചിമബംഗാളിൽ മന്ത്രിയുടെയും എംഎൽഎയുടെയും വസതികളിൽ സിബിഐ റെയ്ഡ്

കൊൽക്കത്ത: പശ്ചിമബംഗാളിൽ മന്ത്രിയുടെയും മുൻ മന്ത്രിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും സിബി
പശ്ചിമബംഗാളിൽ മന്ത്രിയുടെയും  എംഎൽഎയുടെയും വസതികളിൽ സിബിഐ റെയ്ഡ്
കൊൽക്കത്ത: പശ്ചിമബംഗാളിൽ മന്ത്രിയുടെയും മുൻ മന്ത്രിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്.

നഗരവികസന മന്ത്രിയും കോൽക്കത്ത മേയർകൂടിയായ ഫിർഹാദ് ഹക്കീമിന്‍റെ ചെട്‌ലയിലെ വീട്ടിലും കമർഹട്ടിയിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ മദൻ മിത്രയുടെ ഭബാനിപുരിലെ വീടുകളിലുമായിരുന്നു റെയ്ഡ്. മുനിസിപ്പാലിറ്റി നിയമന ക്രമക്കേട് കേസിലാണ് ഇന്നലെ രാവിലെ പരിശോധന തുടങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്‍റെ മുതർന്ന നേതാവുകൂടിയായ ഫിർഹാദ് ഹക്കീമിനെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു.

സിബിഐ എത്തിയതിനു പിന്നാലെ മന്ത്രിയുടെ വീടിനു പുറത്ത് തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ തടിച്ചുകൂടി. സംഘർഷസാധ്യത കണക്കിലെടുത്ത് സിആർപിഎഫ് ഉദ്യോഗസ്ഥരും സിബിഐ സംഘത്തിനൊപ്പമുണ്ടായിരുന്നു. 2014 നും 2018 നും ഇടയിൽ സംസ്ഥാനത്തെ വിവിധ മുനിസിപ്പാലിറ്റികളിൽ 1500 ഓളം പേരെ നിയമവിരുദ്ധമായി നിയമിച്ചതായാണ് ആരോപണം.

റിക്രൂട്ട്മെന്‍റ് കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഭക്ഷ്യ-വിതരണ മന്ത്രി രതിൻ ഘോഷിന്‍റെ വസതി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. നാരദ സ്റ്റിംഗ് ഓപ്പറേഷൻ കേസിൽ 2021ൽ ഹക്കിമിനെയും മിത്രയെയും, 2014ൽ ശാരദ ചിട്ടിതട്ടിപ്പ് കേസിൽ മിത്രയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.