ന്യൂഡൽഹി: ജിഎസ്ടി തർക്കപരിഹാര ട്രൈബ്യൂണലുകൾ നാലു മാസത്തിനകം രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നാലംഗ ബെഞ്ച് രൂപീകരിക്കും.
ആദ്യപടിയായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ രണ്ടംഗ ബെഞ്ച് നിലവിൽ വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ചതിനെക്കുറിച്ചും ജിഎസ്ടി കോന്പൻസേഷൻ വഴി സംസ്ഥാനത്തിനു ബാധ്യത ഉണ്ടായതു സംബന്ധിച്ചും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ബാലഗോപാൽ കത്തു നൽകി.
ദേശീയപാതയ്ക്കു സ്ഥലമേറ്റെടുക്കുന്നത് ഉൾപ്പെടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ചെയ്തുവരുന്നത്. കിഫ്ബി, പെൻഷൻ കമ്മിറ്റി വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലാണ് കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യങ്ങൾ കേന്ദ്രധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ചെറുധാന്യങ്ങളുടെ വർഷമായി കേന്ദ്രം പ്രഖ്യാപിച്ചതിനാൽ ഇവയടങ്ങിയ ധാന്യപ്പൊടികൾക്ക് അഞ്ചു ശതമാനവും ഷിപ്പിംഗ് ടൂറിസത്തിന് അഞ്ചു ശതമാനവുമായി ജിഎസ്ടി കുറച്ചു. ഷിപ്പിംഗ് ടൂറിസത്തിന്റെ ജിഎസ്ടി കുറച്ചത് കേരളത്തിനു ഗണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ മുഴുവൻ പണവും തിരിച്ചു നൽകും. കുറ്റക്കാർക്കെതിരേ കർശനമായ നടപടി സ്വീകരിക്കും. കേന്ദ്രത്തിൽനിന്നുള്ള സാന്പത്തികസഹായം ലഭിക്കാൻ ഭരണ-പ്രതിപക്ഷ എംപിമാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ആദ്യപടിയായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ രണ്ടംഗ ബെഞ്ച് നിലവിൽ വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ചതിനെക്കുറിച്ചും ജിഎസ്ടി കോന്പൻസേഷൻ വഴി സംസ്ഥാനത്തിനു ബാധ്യത ഉണ്ടായതു സംബന്ധിച്ചും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ബാലഗോപാൽ കത്തു നൽകി.
ദേശീയപാതയ്ക്കു സ്ഥലമേറ്റെടുക്കുന്നത് ഉൾപ്പെടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ചെയ്തുവരുന്നത്. കിഫ്ബി, പെൻഷൻ കമ്മിറ്റി വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലാണ് കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യങ്ങൾ കേന്ദ്രധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ചെറുധാന്യങ്ങളുടെ വർഷമായി കേന്ദ്രം പ്രഖ്യാപിച്ചതിനാൽ ഇവയടങ്ങിയ ധാന്യപ്പൊടികൾക്ക് അഞ്ചു ശതമാനവും ഷിപ്പിംഗ് ടൂറിസത്തിന് അഞ്ചു ശതമാനവുമായി ജിഎസ്ടി കുറച്ചു. ഷിപ്പിംഗ് ടൂറിസത്തിന്റെ ജിഎസ്ടി കുറച്ചത് കേരളത്തിനു ഗണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ മുഴുവൻ പണവും തിരിച്ചു നൽകും. കുറ്റക്കാർക്കെതിരേ കർശനമായ നടപടി സ്വീകരിക്കും. കേന്ദ്രത്തിൽനിന്നുള്ള സാന്പത്തികസഹായം ലഭിക്കാൻ ഭരണ-പ്രതിപക്ഷ എംപിമാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.