ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയും റഷ്യ-യുക്രെയ്ൻ യുദ്ധവും കാരണം ഇന്ത്യയിലേക്കു മടങ്ങിയ അവസാന മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽത ന്നെ പരീക്ഷയെഴുതാം.
യുക്രെയ്ൻ, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നു പ്രതിസന്ധികാലങ്ങളിൽ മടങ്ങിയവർക്കാണു സുപ്രീംകോടതിയിൽനിന്ന് ആശ്വാസം ലഭിച്ചിരിക്കുന്നത്.
അവസാനവർഷ വിദ്യാർഥികൾക്ക് ഒറ്റത്തവണ പരീക്ഷ എഴുതാമെന്ന കേന്ദ്രനിർദേശം പരിഷ്കരിച്ചു രണ്ടുതവണയായിട്ടാണു സുപ്രീംകോടതി അവസരം നൽകിയിരിക്കുന്നത്. എന്നാൽ, ഇങ്ങനെ മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് എല്ലാവർക്കുമായി ഒരവസരം മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
ഭാവിയിൽ ഇത്തരം പ്രതിസന്ധികളുണ്ടായി മടങ്ങിയെത്തുന്നവർക്ക് ഇതു ബാധകമായിരിക്കില്ല. ഇതൊരു മനുഷ്യത്വവിഷയമായി പരിഗണിക്കണമെന്നു ഹർജി പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാരിനും ദേശീയ മെഡിക്കൽ കമ്മീഷനും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്കു പരീക്ഷയെഴുതാം
12:56 AM Mar 29, 2023 | Deepika.com