ന്യൂഡൽഹി: രാജ്യത്തു യുപിഐ ഇടപാട് വഴിയുള്ള തട്ടിപ്പ് കേസുകൾ വർധിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം. ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് കഴിഞ്ഞ ഒരു വർഷം മാത്രം റിപ്പോർട്ട് ചെയ്തത്.
കേസുകളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി കേന്ദ്രം അറിയിച്ചു. ഡിജിറ്റൽ തട്ടിപ്പു കേസുകളെക്കുറിച്ചുള്ള രാജ്യസഭാ എംപി കാർത്തികേയ ശർമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ.
2022-23 കാലയളവിൽ രാജ്യത്ത് 95,000ത്തിലധികം യുപിഐ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് സർക്കാർ വിശദീകരിക്കുന്നു. 2020-21 കാലളവിൽ കേസുകളുടെ എണ്ണം 77,000 ആയിരുന്നു. 2021-22ൽ ഇതു 84,000ത്തിലേക്ക് ഉയർന്നു. നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം 125 കോടിയിലധികം വിലമതിക്കുന്ന യുപിഐ ഇടപാടുകളാണ് രാജ്യത്തു നടന്നത്.
രാജ്യത്ത് യുപിഐ തട്ടിപ്പുകേസുകൾ വർധിക്കുന്നുവെന്ന് കേന്ദ്രസർക്കാർ
02:04 AM Mar 24, 2023 | Deepika.com