ഹത്രാസ് കൂട്ട മാനഭംഗം: പ്രതികൾ മോചിതരായി, കുടുംബത്തിന്‍റെ ജീവിതം നരകതുല്യം

12:25 AM Mar 04, 2023 | Deepika.com
ന്യൂഡൽഹി: ഹത്രാസ് കൂട്ട മാനഭംഗ കേസിൽ പ്രതിചേർക്കപ്പെട്ട മൂന്നുപേർ കുറ്റവിമുക്തരായി ജയിൽമോചിതരായി. അലിഗഡ് ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ ഇന്നലെ രാവിലെയാണ് മോചിപ്പിച്ചത്. കേസിൽ പ്രതി ചേർത്തിരുന്ന രാമു, ലവകുഷ്, രവി എന്നിവരാണ് പുറത്തിറങ്ങിയത്.

അതേസമയം, ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോഴും കഴിയുന്നത് തടവറയ്ക്കു തുല്യമായ അവസ്ഥയിലാണ്. പ്രതിചേർക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും പുറത്തിറങ്ങിയപ്പോഴും പെണ്‍കുട്ടിയുടെ കുടുംബം മുപ്പതിലേറെ സുരക്ഷാഭടൻമാരുടെ കാവലിൽ ഒന്നു നട്ടംതിരിയാൻ പോലുമാകാതെയാണ് കഴിയുന്നത്.

കണ്ണീർവാതക ഷെൽ ലോഞ്ചറുകളും റൈഫിളുകളും ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ അവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാപരിശോധനയ്ക്കുള്ള ഉപകരണങ്ങളും സിസിടിവികളുമെല്ലാം അവരുടെ വീടിന് പുറത്ത് ക്രമീകരിച്ചിട്ടുണ്ട്.

കേസിലെ തെളിവുകൾ എല്ലാ പ്രതികളെയും ശിക്ഷിക്കാൻ സഹായിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, അതു സാധിച്ചില്ലെന്നും എല്ലാം അവസാനിപ്പിച്ച് നാടു വിടാൻ പല തവണ ആലോചിച്ചതാണെന്നുമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ജയിൽവാസത്തിന് സമാനമായ സുരക്ഷയാണ് ഇപ്പോൾ കുടുംബത്തിന് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇത് ശ്വാസം മുട്ടിക്കുകയാണെന്നും സഹോദരൻ പറഞ്ഞു.

2020 സെപ്റ്റംബർ 14 നാണ് ഹത്രാസിൽ പെണ്‍കുട്ടി ക്രൂര മായി പീഡനത്തിന് ഇരയായത്. വീട്ടുകാർ പെണ്‍കുട്ടിയെ അലിഗഡിലെ ആശുപത്രിയിലും പിന്നീട് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും എത്തിച്ചെങ്കി ലും മരിച്ചു. അതിനുശേഷം യുപി പോലീസും ഉദ്യോഗസ്ഥരും മൃതദേഹം ധൃതിയിൽ ആംബുലൻസിൽ കൊണ്ടുപോയി അപ്പോൾ തന്നെ സംസ്കരിക്കുകയും ചെയ്തു.

ബന്ധുക്കൾക്കുപോലും ഇപ്പോൾ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വീട്ടിലേക്കു പ്രവേശിക്കുന്നതിന് മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥരിൽനിന്ന് മുൻകൂറായി അനുമതി വാങ്ങുകയും മതിയായ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുകയും വേണം. മാത്രമല്ല, കുടുംബത്തിലെ മറ്റ് മൂന്ന് പെണ്‍കുട്ടികൾ 2020 നു ശേഷം സ്കൂളിൽ പോയിട്ടില്ലെന്നും അവരുടെ പിതാവ് പറയുന്നു. കുറ്റാരോപിതരായവരുടെ കുടുംബാംഗങ്ങളിൽനിന്ന് പരസ്യമായി ഭീഷണിയും നേരിടുന്നുണ്ടെന്നും ഇവർ പറയുന്നു.