മേഘാലയയിൽ സംഘർഷം; ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

12:25 AM Mar 04, 2023 | Deepika.com
ഷില്ലോംഗ്: മേഘാലയയിൽ വോട്ടെണ്ണലിനെത്തുടർന്നു മൂന്നു നിയമസഭാ മണ്ഡലങ്ങളിലുണ്ടായ സംഘർഷത്തിൽ ഒരാളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരവധി പേർക്കു പരിക്കേറ്റു. മരിയാംഗ്, ഷെല്ല, മോകിയാവ് മണ്ഡലങ്ങളിലാണ് സംഘർഷമുണ്ടായത്. ഈ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മരിയാംഗിൽ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീവച്ചു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

തെരഞ്ഞെടുപ്പുഫലത്തെച്ചൊല്ലി കോൺഗ്രസ് പ്രവർത്തകർ ഡെപ്യൂട്ടി കമ്മീഷറുടെ ഓഫീസ് ഉപരോധിച്ചതിനെത്തുടർന്നാണു സംഘർഷമുണ്ടായത്. കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടത് 155 വോട്ടിനായിരുന്നു. ഷെല്ല മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ഫലത്തിൽ പ്രകോപിതരായ എൻപിപി പ്രവർത്തകർ എസ്ഡിഒ ഓഫീസിനു നേർക്ക് കല്ലെറിഞ്ഞു. ഇവിടെ എൻപിപി സ്ഥാനാർഥി തോറ്റത് 434 വോട്ടിനാണ്.