മുംബൈ: ഓഹരിവിപണിയിൽ അദാനി കന്പനികളുടെ തകർച്ച തുടരുന്നു. ലിസ്റ്റ് ചെയ്ത കന്പനികളിൽ പത്തിൽ എട്ടിന്റെയും വില ഇന്നലെ വലിയതോതിൽ ഇടിഞ്ഞു. മാതൃകന്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരിവിലയിൽ 26.7 ശതമാനം ഇടിവാണ് ഇന്നലെയുണ്ടായത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നശേഷം അദാനി കന്പനികളുടെ വിപണിമൂല്യത്തിൽ 10,000 കോടി ഡോളറിന്റെ (ഏകദേശം 8.19 ലക്ഷം കോടി രൂപ) കുറവാണ് ഉണ്ടായിരിക്കുന്നത്.
അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വിൽപ്പന (എഫ്പിഒ) റദ്ദാക്കുന്നതായി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ബുധനാഴ്ച അറിയിച്ചു. നിക്ഷേപകർക്കു പണം തിരികെ നല്കും.
പ്രതിസന്ധിക്കിടയിലും എഫ്പിഒ വിജയകരമായിരുന്നു. നിക്ഷേപതാത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് എഫ്പിഒ റദ്ദാക്കുന്നതെന്നാണ് ഗൗതം അദാനി പറഞ്ഞത്.
അദാനി കന്പനികളുടെ കൂപ്പുകുത്തൽ തുടരുന്നു
03:58 AM Feb 03, 2023 | Deepika.com