അഹമ്മദാബാദ്: ബാലപീഡനക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന വിവാദ സന്യാസി ആശാറാം ബാപ്പുവിനു മറ്റൊരു മാനഭംഗക്കേസിലും ജീവപര്യന്തം ശിക്ഷ.
അഹമ്മദാബാദിനു സമീപം മൊടേരയിലുള്ള ആശ്രമത്തിൽ കഴിഞ്ഞിരുന്ന സൂറത്ത് സ്വദേശിയായ ശിഷ്യയെ മാനഭംഗപ്പെടുത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ.
2001 മുതൽ അഞ്ചുവർഷത്തോളം നീണ്ട പീഡനവുമായി ബന്ധപ്പെട്ട് 2013 ൽ രജിസ്റ്റർചെയ്ത കേസിലാണ് 81 കാരനായ വിവാദസന്യാസിയെ ഗാന്ധിനഗർ സെഷൻസ് കോടതി ജഡ്ജി ഡി.കെ. സോണി ശിക്ഷിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കുറ്റത്തിന് ജോധ്പുർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണിയാൾ.
ആശാറാം ബാപ്പുവിനു വീണ്ടും ജീവപര്യന്തം തടവുശിക്ഷ
12:43 AM Feb 01, 2023 | Deepika.com