ന്യൂഡൽഹി: ജെല്ലിക്കെട്ട് കേസിൽ വാദം പൂർത്തിയായതോടെ സുപ്രീംകോടതി വിധി പറയാനായി മാറ്റി. മഹാരാഷ്ട്ര, കർണാടക,തമിഴ്നാട് സംസ്ഥാനങ്ങളിലെ ജെല്ലിക്കെട്ട്, കന്പള, കാളവണ്ടിയോട്ടം എന്നിവക്ക് അനുമതി നൽകുന്ന നിയമങ്ങളെ എതിർത്തു നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വാദം കേട്ടത്.
ജസ്റ്റീസുമാരായ കെ.എം ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
ജെല്ലിക്കെട്ട് കേസ് വിധി പറയാനായി മാറ്റി
01:47 AM Dec 10, 2022 | Deepika.com