ഗുണ്ടാ ബിനുവിന് ജാമ്യം കൊടുക്കരുത്

01:47 AM Dec 10, 2022 | Deepika.com
ന്യൂഡൽഹി: കണ്ണമ്മൂലി സുനിൽ വധക്കേസിലെ പ്രതി കാരി ബിനുവിനു ജാമ്യം നൽകരുതെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.

ഗുണ്ടാ ലിസ്റ്റിൽപ്പെട്ട വ്യക്തിയാണെന്നും പത്തിലധികം കേസുകൾ നിലവിലുണ്ടെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പുറത്തിറങ്ങിയാൽ സമാനമായ കുറ്റകൃത്യങ്ങൾ ഇയാൾ ആവർത്തിക്കുമെന്നും സംസ്ഥാനം അറിയിച്ചു. ശിക്ഷ ഇളവ് തേടി ബിനു സമർപ്പിച്ച ഹർജിയിലാണ് മറുപടി. 2015 ലാണ് സിഐടിയു നേതാവായ സുനിൽ ബാബുവിനെ കാരി ബിനു കൊലപ്പെടുത്തിയത്.