അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ വോട്ട് രേഖപ്പെുടത്തിയത് 64.33 ശതമാനം വോട്ടർമാർ. 2017 ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുന്പോൾ 4.8 ശതമാനത്തിന്റെ കുറവാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുൾ വ്യക്തമാക്കുന്നു.
ഈ മാസം ഒന്നിന് 89 സീറ്റുകളിലേക്കുള്ള ആദ്യഘട്ടെ വോട്ടെടുപ്പിൽ 63.31 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 93 സീറ്റുകളിലേക്കു നടത്തിയ രണ്ടാംഘട്ടത്തിൽ 65.30 ശതമാനം പേരാണ് വോട്ട്ചെയ്തത്.
33 ജില്ലകളിലെ 182 മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിൽ 64.33 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഗോത്രവർഗമേധാവിത്വമുള്ള നർമദ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം (78.42). സൗരാഷ്ട്രയിലെ ബോതാഡ് ആണ് ഏറ്റവും കുറവ് (57.59). അമ്രേലി (57.60), അഹമ്മദാബാദ് (59.05) പോർബന്ദർ (59.50) കച്ച് (59.85) ജില്ലകളിലും വോട്ടിംഗ് ശതമാനം കുറവായിരുന്നു.
താപി (77.04) ബനസ്കാന്ത (72.49) സാബർകാന്ത (71.43), നവ്സാരി (71.06) മോർബി (69.95) എന്നീ ജില്ലകളിലാണ് ഉയർന്ന പോളിംഗ് നിലവാരമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ വ്യക്തമാക്കുന്നു.
182 മണ്ഡലങ്ങളിലായി 1621 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നാളെയാണ് വോട്ടെണ്ണൽ.
ഗുജറാത്തിൽ പോളിംഗ് ശതമാനത്തിൽ കുറവ്
12:27 AM Dec 07, 2022 | Deepika.com