ന്യൂഡൽഹി: കാരുണ്യപ്രവൃത്തികൾ നല്ലതെങ്കിലും അവയുടെ പിന്നിലുള്ള ഉദ്ദേശ്യം പരിശോധിക്കപ്പെടേണ്ടതാണെന്ന് സുപ്രീംകോടതി. മരുന്നോ ഭക്ഷ്യ ധാന്യമോ നൽകി ആകർഷിച്ച് ആളുകളുടെ മതപരിവർത്തനം നടത്തുന്നതു ഗുരുതര വിഷയമാണെന്നാണ് ജസ്റ്റീസ് എം.ആർ. ഷാ പറഞ്ഞത്.
ഒരാൾക്കു സഹായം ആവശ്യമെന്നു തോന്നിയാൽ സഹായിക്കുക തന്നെ വേണം. പക്ഷേ, അതിലൂടെ മതപരിവർത്തനം നടത്തരുത്. വശീകരിച്ചെടുക്കുന്നത് അപകടകരമാണ്. അത് ഭരണഘടനയുടെ അടിസ്ഥാനഘടകത്തിനും എതിരാണ്.
ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും ഇന്ത്യയുടെ സംസ്കാരത്തിനനുസരിച്ചു പെരുമാറേണ്ടതാണ് എന്നും ജസ്റ്റീസ് എം.ആർ. ഷാ പറഞ്ഞു. രാജ്യത്തിന്റെ മതസൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് ബെഞ്ചിന്റെ ഭാഗമായ ജസ്റ്റീസ് സി.ടി. രവികുമാറും ചൂണ്ടിക്കാട്ടി.
ഒരു മതത്തെക്കുറിച്ചു തെറ്റായ പ്രചാരണം നടത്തുന്നതും ഭരണഘടനയ്ക്ക് എതിരാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
കാരുണ്യപ്രവൃത്തിയിലൂടെ മതപരിവർത്തനം അപകടകരമെന്നു സുപ്രീംകോടതി
01:39 AM Dec 06, 2022 | Deepika.com