ദേശീയ പൗരത്വ രജിസ്ട്രി ജനന-മരണ ഡാറ്റാബേസുമായി സംയോജിപ്പിക്കും

02:43 AM Nov 28, 2022 | Deepika.com
ന്യൂഡൽഹി: ജനന-മരണ ഡാറ്റാബേസ് ഉപയോഗിച്ചു ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ഡിസംബർ ഏഴിന് ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ബിൽ നിയമമായാൽ രജിസ്ട്രാർ ജനറലിന് എൻപിആർ ഡേറ്റാ ബേസുകൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ജനന-മരണ രജിസ്ട്രേഷൻ (ആർബിഡി) നിയമം-1969 ഭേദഗതിക്കുള്ള ബില്ലിന്‍റെ കരടു പൊതുഅഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയിരുന്നു. വോട്ടർ പട്ടിക, ആധാർ ഡാറ്റാബേസ്, റേഷൻ കാർഡുകൾ, പാസ്പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിനും ജനന-മരണ ഡാറ്റാബേസ് ഉപയോഗിക്കുമെന്നാണ് ബില്ലിൽ പറയുന്നത്.

ഇതിനായി സംസ്ഥാന തലത്തിൽ സിവിൽ രജിസ്ട്രേഷൻ രേഖകളുടെ ഏകീകൃത ഡാറ്റാബേസ് നിലനിർത്തുന്നതിനും രജിസ്ട്രാർ ജനറലിന്‍റെ മേൽനോട്ടത്തിലുള്ള ദേശീയ തലത്തിലെ ഡാറ്റാബേസുമായി ഇതിനെ സംയോജിപ്പിക്കുന്നതിനും ചീഫ് രജിസ്ട്രാറിന് അനുമതിയുണ്ടാകുമെന്ന് ബിൽ വ്യക്തമാക്കുന്നു.