ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ രൂക്ഷ ആക്രമണവുമായി എഐഎംഐഎം അധ്യക്ഷൻ അസാദുദ്ദീൻ ഒവൈസി. രാജ്യത്തെ മുസ്ലിംകളെ അപകീർത്തിപ്പെടുത്തിയ കേജരിവാൾ, നരേന്ദ്ര മോദിയുടെ റിക്കാർഡ് തകർക്കാനൊരുങ്ങുകയാണെന്ന് ഒവൈസി കുറ്റപ്പെടുത്തി. ഡൽഹി തദ്ദേശ തെരഞ്ഞെടുപ്പിൽ എഐഎംഐഎം സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുകയായിരുന്നു ഒവൈസി.
ഡൽഹിയിൽ കലാപസമയത്ത് കേജരിവാൾ അപ്രത്യക്ഷനായെന്നും പൗരത്വ നിയമ ഭേദഗതക്കെതിരേ പ്രതിഷേധിച്ചവർക്കെതിരേ നിലപാടെടുത്തെന്നും ഒവൈസി കുറ്റപ്പെടുത്തി. കോവിഡ് മഹാമാരിയെത്തുടർന്ന് ജനം നട്ടം തിരിഞ്ഞപ്പോൾ കേജരിവാൾ വിഷം വമിക്കുകയായിരുന്നു. തബ്ലീഗി ജമാത്ത് ആണു കോവിഡ് പരത്തിയതെന്നു കേജരിവാൾ പ്രചരിപ്പിച്ചു. രാജ്യം മുഴുവൻ മുസ്ലിംകളെ സംശയിക്കാൻ കാരണമായി. വിദ്വേഷ പ്രചാരണം വർധിച്ചതോടെ നിരവധി പേർ ആക്രമണത്തിനിരയായി. കേജരിവാളാണ് ഇതിന് ഉത്തരവാി-ഒവൈസി പറഞ്ഞു.
കേജരിവാളിനെതിരേ ആഞ്ഞടിച്ച് ഒവൈസി
02:43 AM Nov 28, 2022 | Deepika.com