ന്യൂഡൽഹി: സുപ്രീംകോടതി ലൈവ് സംപ്രേഷണത്തിന്റെ വീഡിയോ ക്ലിപ്പുകൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക പങ്കുവച്ച് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്.
ലൈവ് സംപ്രേഷണത്തിനായി പ്രത്യേക സംവിധാനം ആരംഭിച്ചു കഴിഞ്ഞാൽ ലൈവ് വീഡിയോകൾ മാത്രമായിരിക്കും ഉണ്ടാകുക. മുൻകൂട്ടി അപേക്ഷ നൽകുന്ന അർഹരായവർക്കു മാത്രമേ അതിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഗവേഷകർ, ഹർജിക്കാർ, അഭിഭാഷകർ എന്നിവർക്കായിരിക്കും ലൈവ് സംപ്രേഷണം കാണാൻ അവസരം നൽകുക എന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ലൈവ് വീഡിയോകളുടെ പകർപ്പവകാശം സുപ്രീംകോടതിക്കു മാത്രമായിരിക്കുമെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് ചൂണ്ടിക്കാട്ടി. ലൈവ് സംപ്രേഷണത്തിനുള്ള നിയമങ്ങൾ രൂപീകരിക്കുന്പോൾ ഇന്ദിര ജയ്സിംഗിന്റെ നിർദേശങ്ങൾ കൂടി സുപ്രീംകോടതി സെക്രട്ടറി ജനറലിന് നൽകണമെന്ന് ചീഫ് ജസ്റ്റീസ് നിർദേശിച്ചു.
ലൈവ് സംപ്രേഷണം: ആശങ്ക പങ്കുവച്ച് ചീഫ് ജസ്റ്റീസ്
01:57 AM Nov 26, 2022 | Deepika.com