രാഷ്ട്രപതി മുർമുവിനെ പരിഹസിച്ച ഉദിതിന് വനിതാ കമ്മീഷൻ നോട്ടീസ്

01:20 AM Oct 07, 2022 | Deepika.com
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പരിഹസിച്ച കോണ്‍ഗ്രസിന്‍റെ ദളിത് നേതാവും മുൻ ബിജെപി എംപിയുമായ ഉദിത് രാജിനോടു തിങ്കളാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിതാ കമ്മീഷൻ നോട്ടീസയച്ചു.

രാഷ്‌ട്രപതി മുർമു ബിജെപിയുടെ ചംചാഗിരി (പാദസേവ) ആണെന്ന ഉദിത് രാജിന്‍റെ ആക്ഷേപം സ്ത്രീവിരുദ്ധവും ഭരണഘടനാ തലവനെതിരേയുള്ളതും അപലപനീയവുമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ കുറ്റപ്പെടുത്തി.

ദ്രൗപദി മുർമുജിയെ പോലെ രാജ്യത്തിനൊരു രാഷ്ട്രപതിയെ ലഭിക്കരുത്. പാദസേവയ്ക്കും (ചംചാഗിരി) അതിന്‍റെ പരിമിതികളുണ്ട്. ഗുജറാത്തിലെ 70 ശതമാനം ആളുകളും ഉപ്പു കഴിക്കുന്നുവെന്ന് അവർ പറയുന്നു.

ഉപ്പു മാത്രം കഴിച്ച് സ്വയം ജീവിക്കാൻ തുടങ്ങിയാലേ അവർക്കിതെന്തെന്നു മനസിലാകൂ എന്നായിരുന്നു ഉദിത് രാജിന്‍റെ ഹിന്ദിയിലുള്ള വിവാദ ട്വീറ്റ്. ആദിവാസികളോടുള്ള കോണ്‍ഗ്രസിന്‍റെ മനോഭാവമാണ് ഉദിത് രാജിന്‍റെ പ്രസ്താവനയെന്ന് ബിജെപി വക്താവ് സംപിദ് പാത്ര ആരോപിച്ചു.

ആദിവാസികളെ അപമാനിച്ച പ്രസ്താവനയെ അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് ഷെസാദ് പൂനാവല ആവശ്യപ്പെട്ടു. ഇതേസമയം, തന്‍റെ ട്വീറ്റ് വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് പാർട്ടിയുമായി ബന്ധമില്ലെന്നും ഉദിത് പിന്നീട് വിശദീകരിച്ചു.

ആദിവാസി എന്ന പേരിലായിരുന്നു അവരുടെ സ്ഥാനാർഥിത്വവും പ്രചാരണവും. പട്ടികജാതി, വർഗ വിഭാഗങ്ങളിൽ നിന്നുള്ളവർ ഉയർന്ന സ്ഥാനങ്ങളിൽ എത്തുന്പോൾ, അവർ തങ്ങളുടെ സമുദായങ്ങളെ കൈവെടിയുന്നതു വേദനാജനകമാണെന്നും ഉദിത് ഇന്നലെ വിശദീകരിച്ചു.

രാജ്യത്തെ ഉപ്പിന്‍റെ 76 ശതമാനവും ഗുജറാത്തിൽ ഉൽപാദിപ്പിക്കുന്നുവെന്നും അത് എല്ലാ ഇന്ത്യക്കാരും ഉപയോഗിക്കുന്നുണ്ടെന്നും ഗാന്ധിനഗറിൽ ഗുജറാത്ത് സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ രാഷ്ട്രപതി മുർമു പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഉദിത് രാജിന്‍റെ ട്വീറ്റ്.