ന്യൂഡൽഹി: മൂന്നു ഹൈക്കോടതി ജഡ്ജിമാരെ ചീഫ് ജസ്റ്റീസുമാരായി നിയോഗിക്കാൻ സുപ്രീംകോടതി ചീഫ്ജസ്റ്റീസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള കൊളിജിയത്തിന്റെ തീരുമാനം. ജസ്റ്റീസ് ജസ്വന്ത് സിംഗ് ഒറീസയിലും ജസ്റ്റീസ് പി.വി. വരേലിനെ കർണാടകയിലും ജസ്റ്റീസ് അലി മുഹമ്മദ് മാഗ്രേയെ ജമ്മു കാഷ്മീർ ഹൈക്കോടതിയിലും ചീഫ് ജസ്റ്റീസുമാരായി നിയമിക്കും.
ഒറീസ ചീഫ് ജസ്റ്റീസ് എസ്. മുരളീധറിനെ മദ്രാസ് ഹൈക്കോടതിയിലേക്കും ജമ്മു കാഷ്മീർ ചീഫ് ജസ്റ്റീസ് പങ്കജ് മിത്തലിനെ രാജസ്ഥാനിലേക്കും നിയോഗിക്കാനും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റീസ് സഞ്ജയ് കിഷൻ കൗളും ഉൾപ്പെടെ കൊളീജിയം തീരുമാനിച്ചു.
മൂന്നു ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാനും നിർദേശമുണ്ട്. കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് കെ.വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്കും ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റീസ് സഞ്ജയ് കുമാർ മിശ്രയെ ജാർഖണ്ഡ് ഹൈക്കോടതിയിലേക്കും ജാർഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റീസ് അപരേഷ് കുമാർ സിംഗിനെ ത്രിപുര ഹൈക്കോടതിയിലേക്കുമാണ് മാറ്റിയത്. 28നു ചേർന്ന കൊളിജീയത്തിന്റേതാണ് തീരുമാനം.
മൂന്നു ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റീസുമാർ
01:14 AM Oct 01, 2022 | Deepika.com