നോട്ട് നിരോധനം: ഹർജികളിൽ അക്കാദമിക താത്പര്യം മാത്രമോയെന്നു പരിശോധിക്കും

01:37 AM Sep 29, 2022 | Deepika.com
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ നോട്ട് നിരോധനത്തിനെതിരേ നൽകിയ ഹർജികളിൽ അക്കാദമിക താത്പര്യം മാത്രമാണോ ഉള്ളതെന്നു പരിശോധിക്കുമെന്നു സുപ്രീംകോടതി.

നോട്ട് നിരോധനം ഏർപ്പെടുത്തി ആറു വർഷത്തിനു ശേഷമാണ് ഇതിനെതിരേ നൽകിയ 58 ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. ജസ്റ്റീസുമാരായ എസ്. അബ്ദുൾ നസീർ, ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഹർജികൾ ഇനിയും നിലനിൽക്കുമോ എന്നാണ് ജസ്റ്റീസ് അബ്ദുൾ നസീർ ചോദിച്ചത്്. ഈ വിഷയം അക്കാദമികമായി പരിഗണിക്കാൻ കോടതിയുടെ അഞ്ചംഗ ബെഞ്ച് വിലയേറിയ സമയം ചെലവഴിക്കണോ എന്നും അദ്ദേഹം ആരാഞ്ഞു.

2016ൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി നിരവധി പ്രശ്നങ്ങൾ കണ്ടെത്തി ഭരണഘടനാ ബെഞ്ചിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കുന്നതിൽ നിന്ന് ഹൈക്കോടതികളെ വിലക്കിയിട്ടുണ്ടെന്നും അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രണ്ടു വശങ്ങളാണ് ഹർജികൾ മുന്നോട്ടുവയ്ക്കുന്നതെന്ന് അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനെന്ന സർക്കാരിന്‍റെ അവകാശവാദവും തീരുമാനം ജനങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും ആണ് മുന്നോട്ടു വയ്ക്കുന്ന രണ്ട് വിഷയങ്ങൾ.

പ്രായോഗികതലത്തിൽ ഹർജികൾ നിലനിൽക്കില്ലെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ സ്വീകരിച്ച നിലപാട്. അക്കാദമിക വിഷയമായി ഹർജികൾ പരിഗണിക്കുന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാർ സഹകരിക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജികൾ അക്കാദമിക് വിഷയമായി മാറിയോ എന്ന് പരിശോധിക്കാനായി ഒക്ടോബർ 12ലേക്ക് മാറ്റിയത്.

2016 നവംബർ എട്ടാം തീയതിയാണ് മോദി സർക്കാർ 500, 1000 രൂപ നോട്ടുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരോധിച്ചത്. ഭീകര പ്രവർത്തനങ്ങൾക്കുള്ള സാന്പത്തിക സഹായം ഇല്ലാതാക്കുക, ഡിജിറ്റൽ ഇക്കണോമിയിലേക്ക് മാറുക എന്നിവ ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സർക്കാർ നടപടി.