ന്യൂഡൽഹി: ടെട്രാ ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട സിബിഐ കേസിൽ സാക്ഷി വിസ്താരത്തിന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരായി.
സേനയ്ക്ക് ട്രക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് സിബിഐ അന്വേഷണത്തിന് ഉത്തവിട്ടത്.
കേസ് കോടതിയിൽ നടന്നുവരുന്നതിനിടെ സിബിഐ സാക്ഷിയായിട്ടാണ് കേരളത്തിലായിരുന്ന ആന്റണി ഇന്നലെ ഡൽഹി റോസ് അവന്യു കോടതിയിൽ എത്തി മൊഴി നൽകിയത്. നിലവാരം കുറഞ്ഞ ട്രക്കുകൾ പ്രതിരോധ സേനയ്ക്ക് അമിത വില നൽകി വാങ്ങി എന്നതുമായി ബന്ധപ്പെട്ടാണ് കേസ്.
ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ നിന്ന് 600 ട്രക്കുകൾ വാങ്ങുന്നതിന് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി മുൻ കരസേനാ മേധാവി ജനറൽ വി.കെ. സിംഗ് ആണ് ആരോപണം ഉന്നയിച്ചത്.
ടെട്രാ ട്രക്ക് ഇടപാട്: സാക്ഷി വിസ്താരത്തിന് ആന്റണി ഹാജരായി
01:20 AM Sep 29, 2022 | Deepika.com