താനെ: മൂന്നു ദശകത്തോളം ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ സഹായികളായിരുന്ന ചന്പാ സിംഗ് ഥാപ്പയും മോറേശ്വർ രാജെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പക്ഷത്തു ചേർന്നു.
ബാൽ താക്കറെയുടെ വസതിയായ മാതോശ്രീയിൽ 27 വർഷം ജോലി ചെയ്ത ആളാണ് ഥാപ്പ. താക്കറെയുടെ സംസ്കാരച്ചടങ്ങിനിടെ ഥാപ്പയെ ഉദ്ധവ് ഒപ്പം നിർത്തിയിരുന്നു.
ബാൽ താക്കറെയ്ക്കുള്ള ഫോൺ കോളുകൾ അറ്റൻഡ് ചെയ്തിരുന്നതു ഥാപ്പയായിരുന്നു. മോറോശ്വർ രാജെയും ബാൽ താക്കറെയ്ക്കുള്ള ഫോൺ കോളുകൾ അറ്റൻഡ് ചെയ്തിരുന്നു. 35 വർഷത്തോളം മാതോശ്രീയിൽ ജോലി ചെയ്തിരുന്നയാളാണ് രാജെ.
ബാൽ താക്കറെയുടെ സഹായി ചന്പാ സിംഗ് ഷിൻഡെ പക്ഷത്ത്
01:14 AM Sep 27, 2022 | Deepika.com