അമരാവതി: കിഴക്കൻ മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ അഗ്നിബാധയ്ക്കിടെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പന്ത്രണ്ടു പിഞ്ചുകുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു.
അഗ്നിശമനസേനാംഗങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും അവസരോചിത ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. ജില്ലാ വനിതാ ആശുപത്രിയിലെ നവജാത ശിശുക്കളുടെ അത്യാഹിത വിഭാഗത്തിൽ ഇന്നലെ ഉച്ചയ്ക്കു പതിനൊന്നുമണിയോടെയാണ് അഗ്നിബാധയുണ്ടായത്.
പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന ശിശുക്കളെ സുരക്ഷിതമായി പുറത്തെത്തിച്ച് സമീപത്തെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്കു മാറ്റി. ഏതാനുംസമയം കൊണ്ട് തീയണയ്ക്കാനും കഴിഞ്ഞു.
തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസമിതിയെ നിയോഗിച്ചതായി ജില്ലാകലക്ടർ അറിയിച്ചു. കഴിഞ്ഞവർഷം ജനുവരി ഒന്‍പതിന് ഭണ്ഡാരയിലെ ജില്ലാ ജനറൽ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ പത്ത് കുരുന്നുകൾ മരിച്ചിരുന്നു.
അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ വന്‍ തീപിടിത്തം
12:20 AM Sep 26, 2022 | Deepika.com