കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ;വിജ്ഞാപനം പുറത്തിറക്കി, ഇരട്ട പദവി പറ്റില്ലെന്ന് ഹൈക്കമാൻഡ്

12:57 AM Sep 23, 2022 | Deepika.com
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ചാലും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുമെന്നുള്ള അശോക് ഗെഹ്‌ലോട്ടിന്‍റെ നിലപാടിന് തിരിച്ചടി.

പാർട്ടിയിലെ ഒരാൾ സുപ്രധാനമായ രണ്ടു പദവികൾ വഹിക്കുന്നത് അനുവദിക്കാനാകില്ലെന്നും ഉദയ്പുർ ചിന്തൻ ശിബിരത്തിൽ കൈക്കൊണ്ട "ഒരാൾക്ക് ഒരു പദവി’യെന്ന തീരുമാനം പാലിക്കപ്പെടും എന്നുമാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ആവർത്തിക്കുന്നത്.

ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവനേതാവ് സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കാനാണ് ഹൈക്കമാൻഡ് നീക്കം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചാവിഷയമാകുന്നതിനും മുൻപുതന്നെ രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ഇരു നേതാക്കൾക്കിടയിലും തർക്കമുണ്ടായിരുന്നു. സംഘർഷം ശക്തമായിരുന്ന സമയത്ത് സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി രാഹുൽ, സോണിയ എന്നിവരുടെ പിന്തുണ ഉറപ്പാക്കിയിരുന്നു.

30 വരെ പത്രിക സമർപ്പിക്കാം

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. നാമനിർദേശപത്രിക സമർപ്പിക്കൽ നാളെമുതൽ ആരംഭിക്കും.

സെപ്റ്റംബർ 30 വരെ പത്രിക സമർപ്പിക്കാം. മത്സരമുണ്ടായാൽ ഒക്ടോബർ 17ന് തെരഞ്ഞെടുപ്പു നടക്കും. ഫലം ഒക്ടോബർ 19നു പ്രഖ്യാപിക്കും.

നാമനിർദേശപത്രിക പുനഃപരിശോധന ആരംഭിക്കുന്ന ഒക്ടോബർ ഒന്നുമുതൽ എട്ടുവരെ പത്രിക പിൻവലിക്കുന്നതിനുള്ള അവസരമുണ്ട്.

നാമനിർദേശ പത്രിക ഡൽഹിയിലെ എഐസിസി ഓഫീസിൽ ലഭ്യമാണെന്നും തെരഞ്ഞെടുപ്പ് മുൻകൂട്ടി നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കുമെന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അറിയിച്ചത്.