ന്യൂഡൽഹി: സാന്പത്തിക സംവരണ വിഷയത്തിൽ തുടർച്ചയായ ആറാം ദിവസവും അനുകൂല വാദവുമായി സർക്കാർ സുപ്രീംകോടതിയിൽ.
സംവരേണതര വിഭാഗങ്ങളിൽ അതീവ ദരിദ്രർ ഉണ്ടെന്ന വാദമാണ് ഇന്നലെയും ആവർത്തിച്ചത്. എന്നാൽ, സംവരണം സാന്പത്തികശാക്തീകരണം ഉദ്ദേശിച്ചു മാത്രമല്ലെന്നും സാമൂഹിക ശാക്തീകരണം കൂടി അതിന്റെ ലക്ഷ്യമാണെന്നു ചീഫ് ജസ്റ്റീസ് യു.യു. ലളിത് വാദത്തിനിടെ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആമുഖത്തിൽ അനുശാസിക്കുന്നതിന് അനുസൃതമായാണ് സാന്പത്തിക സംവരണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്.
സാന്പത്തിക സംവരണം: വാദം തുടരുന്നു
12:23 AM Sep 23, 2022 | Deepika.com